Monday, January 11, 2016

പിറവി

കഥ : പിറവി
ബിജു ജി നാഥ് വര്‍ക്കല
---------------------------------
തണുത്ത സിമന്റു തറയില്‍ വെറും നിലത്തു ഇരുട്ടിനു സമാന്തരമായി അയാള്‍  കുന്തിച്ചിരിക്കുകയായിരുന്നു . നീണ്ട മുടിയിഴകള്‍ തോളില്‍ വീണു കിടപ്പുണ്ട് . താടിരോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അവന്‍ പുറത്തെ ഇരുട്ടിനോട്‌  എന്തോ പറയുന്നത് കാണാം . പ്രത്യക്ഷത്തില്‍ ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഈ യുവാവിനെ നമുക്ക് വേണു എന്ന് വിളിക്കാം . ജീവിതത്തിന്റെ തീക്ഷ്ണത കണ്ണുകളില്‍ ഉറഞ്ഞു കിടക്കുന്ന ഈ യുവാവിന്റെ തടവറയിലെ ജീവിതം നാളെ കഴിയുകയാണ് . എന്നാല്‍ ആ സന്തോഷം ആ മിഴികളില്‍ കാണാന്‍ കഴിയുന്നില്ല , പകരം ആശങ്കകള്‍ ഇല്ലാത്ത നിസ്സംഗത മാത്രമാണ് അവിടെ തളംകെട്ടിക്കിടക്കുന്നത് . ഈ കരുത്തുറ്റ യൗവ്വനം എങ്ങനെ ഇതിനുള്ളില്‍ വേണുവിനെ എത്തിച്ചു എന്ന് അറിയാന്‍ ഉള്ള ആകാംക്ഷ വായനക്കാരാ നിന്നെ പോലെ എന്നിലും ഉണ്ട് . നോക്കാം നമുക്കാ ചെറുപ്പക്കാരന്റെ ഉള്ളിലേക്ക് കടന്നു കയറാന്‍ കഴിയുമോ എന്ന് . വിജയിച്ചാല്‍ നമുക്കും അയാള്‍ക്കൊപ്പം അയാളുടെ പിന്‍കാലങ്ങളില്‍ ഒരു യാത്ര പോകാം .

അല്ലയോ വായനക്കാരാ , നിങ്ങളുടെ കണ്ണിലെ ആകാംക്ഷ എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . എന്നെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു വയ്ക്കട്ടെ . ഒരുപക്ഷെ ഇതൊരു കുമ്പസാരം പോലെ തീവ്രവും പച്ചയായ യാഥാര്‍ത്ഥ്യവും ആയി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം . അതെ നിങ്ങള്‍ ശരിയാണ് . എന്റെ ജീവിതം കൊണ്ട് ഞാന്‍ കൊരുത്തു കൂട്ടിയ ഈ ഏടുകള്‍ നിങ്ങളെ ഒരുപക്ഷെ എന്റെ ശത്രുവാക്കിയേക്കാം . എന്നെ പിച്ചിചീന്തി എറിയുവാന്‍ നിങ്ങള്‍ വായനയുടെ ഒരു ഘട്ടത്തില്‍ ഒരുങ്ങിയേക്കാം . ക്ഷമിക്കുക ഞാന്‍ അതര്‍ഹിക്കുന്നു . എന്റെ ജീവിതം കൊണ്ട് ഞാന്‍ തീര്‍ക്കുന്ന ഈ പശ്ചാത്താപം എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ അല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ നിങ്ങളെ തടയുകയില്ല ഒരു നിമിഷം പോലും .

നിറഞ്ഞ ശാന്തമായ ഈ തടവറയുടെ ഇരുളിനെ സാക്ഷി നിര്‍ത്തി ഞാന്‍ എന്നെക്കുറിച്ച് നിങ്ങളോട് പറയുകയാണ്‌ .

വേണു എന്ന ഞാന്‍ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു വളര്‍ന്ന ഒരു കുട്ടിയായിരുന്നു എന്റെ കഴിഞ്ഞ കാലത്ത് . അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി അച്ഛന്‍ അയച്ചിരുന്ന പണം കൊണ്ട് അല്ലലില്ലാതെ വളര്‍ന്ന കുട്ടിക്കാലം . കളി ചിരിക്ക് ഒരു കൂട്ടില്ലായിരുന്നു എന്നതായിരുന്നു അന്നെന്റെ ദുഃഖം . ഒറ്റ മകന്റെ ജീവിതത്തെ സുരഭിലമാക്കുവാന്‍ മാതാപിതാക്കള്‍ നന്നേ പാടുപെട്ടിരുന്നു എന്ന് ഇന്നു ഞാന്‍ ഓര്‍ത്തെടുക്കുന്നു . ശൈശവത്തിന്റെ കുട്ടിക്കളികള്‍ മാറി വരികയും കൗമാരത്തിന്റെ പടവുകള്‍ കയറിത്തുടങ്ങുകയും ചെയ്ത സ്കൂള്‍ കാലം കഴിഞ്ഞു കോളേജില്‍ എത്തുന്നിടത്താണ് എന്റെ ജീവിതവും വഴി തിരിഞ്ഞു പോയതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ് . അരുതുകളും നിയന്ത്രണങ്ങളും നിറഞ്ഞ സ്കൂള്‍ ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ  ആകാശത്തേക്ക് കൂട് തുറന്നു വിടുന്ന പക്ഷികള്‍ ആയിരുന്നു ഞാനും കൂട്ടുകാരും . അറിയേണ്ടതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ നിയന്ത്രണം ഇല്ലാതെ പഠിക്കാനും അനുഭവിക്കാനും തുടങ്ങിയ കാലം .

കൂട്ടുകെട്ടുകള്‍ എനിക്കൊരു ഹരമായിരുന്നു . ക്ലാസ്സുകള്‍ കട്ട് ചെയ്ത് കൂട്ടുകാരുമൊത്ത് കോളേജിന്റെ ഒഴിഞ്ഞ കോണുകള്‍ ആവാസകേന്ദ്രമാക്കിയ നാളുകളില്‍ കൂട്ടുകാരിലൊരുവനാണ് പുകയുന്ന ഒരു തിരി എന്റെ ചുണ്ടിലും തിരുകി വച്ചത് . കണ്ണുകള്‍ തുറിച്ചു , ശ്വാസം വിലങ്ങി ചുമച്ചു തളര്‍ന്ന ഞാന്‍ പക്ഷേ ആ സുഖം വീണ്ടും കൊതിച്ചു പോയത് അത് നല്‍കിയ ആനന്ദം തന്നെയായിരുന്നു . വെളുത്ത പുകയില്‍ മുങ്ങി നിവര്‍ന്നു പറവകളെ പോലെ ഞങ്ങള്‍ സ്നേഹിതര്‍ ആകാശത്തു ഊളിയിട്ടു പറന്നു നടന്നു .

കഞ്ചാവിന്റെ ലഹരി ഉള്ളില്‍ പടര്‍ന്നു കഴിയുമ്പോഴാകും കഥകളുടെ ചെപ്പുകള്‍ ഓരോരുത്തരായ് തുറക്കുക . അയലത്തെ ചേച്ചിയുടെ അവയവങ്ങള്‍ ഒളിഞ്ഞു കണ്ടും , അവരെ സ്വപ്നം കണ്ടും ലൈംഗികദാഹം തീര്‍ത്തിരുന്ന കൂട്ടുകാരന്‍ . ചേട്ടന്റെ ഭാര്യയില്‍ മതിയാവോളം കാമത്തിന്റെ ഹരിശ്രീ പഠിച്ച മറ്റൊരുവന്‍ . അറിയപ്പെടുന്ന എല്ലാ വേശ്യകളിലും കുറഞ്ഞ കാലം കൊണ്ട് ശരീരശാസ്ത്രം പഠിച്ചവന്‍ , കാമുകിയുമായി മരച്ചീനി തോട്ടത്തില്‍ രാവ് പകലാക്കിയവന്‍ .

കഥകളുടെ സുഖാലസ്യത്തില്‍ പരസ്പരം നല്‍കിപ്പോന്ന രതിസുഖത്തില്‍ ജീവിതം ഒരു മായാലോകം പോലെ അനുഭവപ്പെട്ടു . അനുഭവങ്ങളുടെ ഭാണ്ഡങ്ങള്‍ വിതറിയിടുന്ന കൂട്ടര്‍ക്കിടയില്‍ കന്യാചര്‍മ്മം പൊട്ടാത്ത പുതുപ്പെണ്ണിനെ പോലെ ലജ്ജിച്ചു നിന്ന പകലുകള്‍ .

രാത്രികളില്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു മുഷിഞ്ഞു കീറിയ കൊച്ചു പുസ്തകങ്ങളും , നിറം മങ്ങിയ നഗ്ന സുന്ദരികളെയും കണ്ടു ഉറക്കം വരാതെ കിടന്ന രാവുകള്‍ . ഈ വിഷമതകള്‍ മനസ്സില്‍ നെരിപ്പോടായി എരിയുന്ന കാലത്താണ് അടുത്ത വീട്ടില്‍ അവര്‍ എത്തിയത് . നിമ്മി ആന്റിയും ആലീസുമോളും. പൂട്ടിക്കിടന്ന വീടിന്റെ മുറ്റത്തും വേലിക്കരികിലും ചിലപ്പോള്‍ ഞങ്ങളുടെ വീടിനുള്ളിലും ഒരു പൂമ്പാറ്റയെ പോല്‍ ആലീസ് ഓടി നടന്നു . അഞ്ചാം ക്ലാസ്സുകാരിയായ ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ ഉറങ്ങി കിടന്ന വീട് ഉണര്‍ന്നു .

പട്ടണത്തിലെ ബാങ്കിലേക്ക് പുതുതായി സ്ഥലം മാറി വന്ന ഉദ്യോഗസ്ഥ ആയിരുന്നു നിമ്മി ആന്റി . ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നിമ്മി ആന്റി ചോദിച്ചു വാങ്ങിയതാണ് ഈ സ്ഥലമാറ്റം . സ്വരചേര്‍ച്ചയില്ലാത്ത അവരുടെ ദാമ്പത്യത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം പോലെ . അമ്മയും ആയി വളരെ വേഗം അടുത്ത നിമ്മി ആന്റി . ഒഴിവു ദിനങ്ങള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു എന്ന് തന്നെ പറയാം . ആലീസ് വളരെ വേഗം എന്നോട് അടുത്തു .

മകള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ നിമ്മി ആന്റി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷം ആയി .  വീട്ടില്‍ മറ്റൊരാള്‍ കളിക്കൂട്ടിനില്ലായിരുന്നതും , അനിയത്തികുട്ടിയെ പോലെ ആലീസ് മനസ്സില്‍ കയറി കൂടിയതും വളരെ പെട്ടെന്നായിരുന്നല്ലോ .

അന്ന് കോളേജ് സമരമായിരുന്നു . മഴ ആയതിനാല്‍ എല്ലാരും വീട് പിടിച്ചു , വീട്ടില്‍ എത്തുമ്പോള്‍ ആണ് അമ്മയും നിമ്മി ആന്റിയും കൂടി പുറത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്നു . അടുത്തെവിടെയോ ഒരു മരണം . ഏതോ ഒരു ചേച്ചി തൂങ്ങി മരിച്ചതാണ് . അതിനാല്‍ മോളെ കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചു . എന്റെ സംരക്ഷണയില്‍ അവളെ നിര്‍ത്തി അവര്‍ യാത്രയായി . ടിവി യില്‍ സിനിമ ഇട്ടു കൊടുത്ത് കിട്ടിയ അവസരം കളയാതെ ഞാന്‍ ഒരു കഞ്ചാവ് ബീഡി എടുത്തു പുകയ്ക്കാന്‍ തുടങ്ങി . മുറിയില്‍ ലഹരിയുടെ പുക നിറഞ്ഞു കണ്ണുകളില്‍ ചുവപ്പ് രാശി തെളിഞ്ഞു തുടങ്ങി . ഒരു പഞ്ഞിക്കെട്ടു പോലെ മുകളിലേക്ക് പറന്നു പോകുമ്പോള്‍ ആണ് ആലീസ് മുറിയിലേക്ക് വന്നത് .

"അയ്യേ ചേട്ടന്‍ ബീഡി വലിക്കുന്നോ" എന്ന ചോദ്യം കേട്ട് ഞാന്‍ നോക്കുമ്പോള്‍ കണ്ടത് വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന ആലീസിനെ ആണ് .

"നോക്കിക്കോ ഞാന്‍ ആന്റി വരുമ്പോള്‍ പറഞ്ഞു കൊടുക്കുമല്ലോ" എന്ന് പറഞ്ഞു അവള്‍ അവിടെ നിന്നും തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പേടി ഉറഞ്ഞു കൂടി .

"അയ്യോ ആലീസേ, മോളെ പറയല്ലേ പ്ലീസ്" എന്ന് പറഞ്ഞു അവളെ സമീപിച്ച ഞാന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു കേണു .

"എനിക്കിഷ്ടമല്ല ഈ നാറ്റം" എന്ന് പറഞ്ഞു പിന്തിരിഞ്ഞു പോകാന്‍ തുടങ്ങിയ അവളെ ബലമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി മാറി .

ഉള്ളിലെ വാശിയും , ദേഷ്യവും ഭയവും അവളെ ചുറ്റിപ്പിടിച്ചു അകത്തേക്ക് തന്നെ കൊണ്ട് വന്നു . കുതറിക്കൊണ്ട് അവള്‍ പറഞ്ഞു "ഞാന്‍ പറയും സത്യമായിട്ടും പറയും ".

കഞ്ചാവ് ലഹരി പൂത്തു നിറഞ്ഞ എന്റെ തലച്ചോറില്‍ പക്ഷെ അവളുടെ വാക്കുകള്‍ക്കു പകരം മറ്റൊരു ഗന്ധം നിറഞ്ഞു . അമര്‍ത്തി ചേര്‍ത്തുപിടിച്ചിരുന്ന ശരീരം പെട്ടെന്ന് ആലീസല്ലാതായി മാറി . ഒരു പെണ്ണുടല്‍ മാത്രമായി ആ മാര്‍ദ്ദവം മനസ്സിലും ശരീരത്തിലും കാമത്തിന്റെ പരാഗങ്ങള്‍ പൊടിയിച്ചു .അയ്യോ എനിക്ക് വേദനിക്കുന്നു , എന്നെ വിടൂ സത്യമായും നോവുന്നു ചേട്ടാ , ഞാന്‍ പറയൂല ആന്റിയോട്‌ പറയൂല എനിക്ക് നോവുന്നു ............കാതുകള്‍ കൊട്ടിയടയ്ക്കപ്പെട്ട എന്റെ ഉള്ളില്‍ പക്ഷെ ആ ഞരക്കങ്ങളോ കരച്ചിലോ കടന്നു ചെന്നില്ല .

മനസ്സ് കൈ വിട്ടുപോയ ഞാന്‍ അവളെ വാരിയെടുത്തു കിടക്കയിലേക്ക് ഇടുമ്പോള്‍ ചെന്നായയുടെ ക്രൗര്യമായിരുന്നു കണ്ണുകളിലുറഞ്ഞത്‌ . ഭയന്ന് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാന്‍ നോക്കി . മൂക്കും വായും അമര്‍ത്തിപ്പിടിച്ചു കൊണ്ടു അവളുടെ പുറത്തേക്ക് അമര്‍ന്നപ്പോള്‍ താഴെ പിടയുന്ന പിഞ്ചു ശരീരം  മനസ്സില്‍ വെറുമൊരു പെണ്ണുടല്‍ മാത്രമായിരുന്നു. പിടച്ചിലുകള്‍ നിലച്ചു നിശബ്ദം കിടന്ന ആ ഉടലിനെ വലിച്ചു കീറുമ്പോള്‍ മുന്നില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ജേതാവായി നില്‍ക്കുന്ന നായകന്റെ മനസ്സായിരുന്നു എനിക്ക് .പുരുഷന്‍ ആകുന്ന അഹന്ത , കാമത്തിന്റെ ഗന്ധം നിറഞ്ഞ മുറി ശബ്ദമില്ലാതെ തേങ്ങിക്കരയുന്നത് പോലെ ഒരു നേര്‍ത്ത മുരള്‍ച്ചയോടെ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു .

സമയം കുറെ അകന്നു പോയി . എപ്പോഴോ ബോധം വരുമ്പോള്‍ കിടക്കയില്‍ ചിതറിക്കിടക്കുന്ന ഒരു രക്തപുഷ്പം പോലെ ആലീസ് ഉണ്ടായിരുന്നു . കുറെ തട്ടി വിളിച്ചു നോക്കി അനക്കമില്ലാത്ത ആ കണ്ണുകള്‍ എന്റെ നേരെ നോക്കി കിടക്കുന്നു . മേശമേല്‍ ഇരുന്ന ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്തു ആലീസിന്റെ മുഖത്ത് കുടഞ്ഞു നോക്കി . ഇല്ല അവള്‍ മിണ്ടുന്നില്ല . എന്റെ ശരീരം തളരാന്‍ തുടങ്ങി . മഴ നനഞ്ഞവനെ പോലെ ശരീരം നനഞ്ഞു കുളിച്ചു വിറയല്‍ പൂണ്ടു ഞാന്‍ ആ കട്ടിലിന്റെ മൂലയ്ക്ക് അവളുടെ മുഖത്ത് നോക്കാന്‍ ഭയന്ന് കുനിഞ്ഞിരുന്നു . ഇനി എന്ത് , ഞാന്‍ എങ്ങനെ അമ്മയുടെയും ആന്റിയുടെയും മുഖത്തു നോക്കും ഇനി . എന്നെ പോലീസ് പിടിയ്ക്കും . തൂക്കി കൊല്ലും . വിവിധ ചിന്തകളാല്‍ തലച്ചോര്‍ പഴുത്തുതുടങ്ങി . ഇനി എന്തെന്ന് ഓര്‍ത്ത്‌ നിര്‍ജ്ജീവനായി ഇരുന്ന എന്റെ ചെവിയിലേക്ക് പുറത്ത് നിന്നും അമ്മയുടെ ശബ്ദം തീക്കുടുക്ക പോലെ വീണു ചിതറി . എല്ലാം അപ്പോഴേക്കും വൈകിപ്പോയിരുന്നു .

കാലത്തിനു മാപ്പ് നല്‍കാന്‍ കഴിയാത്ത ആ മൂകസത്യത്തിനു മുന്നില്‍ നിയമം പ്രായപൂര്‍ത്തി ആകാത്ത ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കി . ദുര്‍ഗ്ഗുണ പരിഹാരശാലയില്‍ രണ്ടു കൊല്ലം നരകജീവിതം നയിക്കുമ്പോള്‍ ഞാന്‍ എന്റെ തെറ്റുകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാതെ ,ഒന്നുറങ്ങാന്‍ കഴിയാതെ കഴിച്ചുകൂട്ടിയ രാത്രികള്‍, പകലുകള്‍ .ഒന്ന് കണ്ണുകള്‍ അടച്ചാല്‍, വെളിച്ചം മങ്ങിയാല്‍ ആലീസ് മോളുടെ കണ്ണുകള്‍ എന്നെ നോക്കി നില്‍ക്കും പോലെ . കുപ്പിചില്ല് വീണുടയും പോലുള്ള അവളുടെ നിലവിളി കേട്ട് ഉറക്കം ഞെട്ടി ഉണര്‍ന്ന എത്രയോ രാത്രികള്‍ . എന്റെ മനസ്സില്‍ വച്ച് എത്രവട്ടം ,എത്ര ആയിരം പ്രാവശ്യം ഞാന്‍ ആ കാലു പിടിച്ചു മാപ്പ് പറഞ്ഞു എന്നറിയില്ല .ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ ഏകാന്തതയില്‍ ആരോടും കൂട്ട് കൂടാതെ സ്വയം ഒരുക്കിയ കൂട്ടിനുള്ളില്‍  മനസ്സില്‍ എന്നും ആവര്‍ത്തിച്ചു കണ്ടു തെറ്റിന്റെ ആഴങ്ങളെ ,അതിന്റെ ആവര്‍ത്തനങ്ങളെ . നഷ്‌ടമായ അമ്മയെ , നിമ്മിആന്റിയുടെ ശാപം ,സുഹൃത്തുക്കളും നാട്ടുകാരും കൂവി ആര്‍ത്ത നിമിഷങ്ങള്‍ ,കോടതി വരാന്തയിലും മറ്റും ഒരു പുഴുത്ത പട്ടിയെ പോലെ കേട്ട ശാപവാക്കുകള്‍ ,തെറികള്‍ ,മര്‍ദ്ധനങ്ങള്‍... ഒന്നും തന്നെ അധികം ആയിരുന്നില്ല . എന്റെ തെറ്റിന്റെ ത്രാസ് അപ്പോഴും താഴ്ന്നു തന്നെ ഇരിക്കുന്നു . ഒരു കോടതിക്കും തരാന്‍ ആകില്ല എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ . മരണം കൊണ്ട് അടിവരയിടാന്‍ പലവട്ടം ശ്രമിച്ചു . കണ്ണുകള്‍ക്ക് മുന്നില്‍ ദൈന്യതയോടെ നില്‍ക്കുന്ന ആ രണ്ടു മിഴികള്‍ , ഉറങ്ങാന്‍ കഴിയാതെ , ഇരുട്ടില്‍ സ്വയം നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍ . മനോരോഗത്തിന്റെ ആഴങ്ങളില്‍ പെട്ട്  ആശുപത്രിയിലെ ഇരുമ്പ് കട്ടിലില്‍ കഴിച്ചു കൂട്ടിയ നാളുകള്‍ . ഒരിക്കല്‍ പോലും തിരിച്ചു നല്കാന്‍ ആകില്ല എന്ന ഓര്‍മ്മ , അമ്മയെ ,ആന്റിയെ , ആലീസിനെ ഓര്‍മ്മകളില്‍ എന്നും അവരോടു മാപ്പപേക്ഷിച്ചു കടന്നു പോകുന്ന ദിനങ്ങള്‍ക്ക് ഭ്രാന്ത് നല്ലൊരു മരുന്നായിരുന്നു . കുറച്ചു കാലം പിന്നെ ഞാന്‍ ഒന്നും അറിഞ്ഞില്ല . ഇടയിലെപ്പോഴോ തലച്ചോര്‍ കലങ്ങുന്ന ഷോക്ക് മാത്രം ഓര്‍മ്മകളെ പിറകില്‍ നിന്നും വലിച്ചു നീക്കി മുന്നിലേക്ക് ഇട്ടു തന്നു കൊണ്ടിരുന്നു . കാലം തന്ന മറവി എന്ന അനുഗ്രഹം അതോ മരുന്നുകളോ ഇപ്പോള്‍ ആലീസിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നില്ല . എനിക്ക് പക്ഷെ മറക്കാന്‍ കഴിയുന്നില്ല ഇന്നും . ഞാന്‍ ഒരു തെറ്റുകാരന്‍ ആയതു എന്റെ അറിവില്ലായ്മയുടെ ആഴം ഇവയൊക്കെ എന്നെ വീണ്ടും വീണ്ടും ചിലപ്പോഴൊക്കെ ആ ഭ്രാന്തിന്റെ ചങ്ങല കിലുക്കം കേള്‍പ്പിക്കാറുണ്ട് .

അവിടെ നിന്നും വീണ്ടും ജയിലിലേക്ക് . ജയിലിലെ അന്തരീക്ഷം കുറെ കൂടി നന്നായി തോന്നി . തെറ്റുകള്‍ മനസ്സില്‍ ഏറ്റുപറഞ്ഞുള്ള കുമ്പസാരത്തിന്റെ ചുവന്ന നാളുകള്‍ക്കൊടുവില്‍ മനസ്സ് വായനയിലേക്ക് തിരിച്ചു വിട്ടു . ജയിലില്‍ വായിക്കാന്‍ പുസ്തകം കിട്ടിത്തുടങ്ങിയപ്പോള്‍ പിന്നെ കാലവും സമയവും എന്നില്‍ നിന്നകന്നു പോയി എന്ന് തന്നെ പറയാം . പരിമിതികള്‍ ഇല്ലാത്ത വായനയായിരുന്നു മുന്നില്‍ . വായനയുടെ ലോകത്ത് , ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും നിസ്സഹായതയും വരച്ചിട്ട കാലം .

നല്ല നടപ്പിന്റെ ആനുകൂല്യം നേടി നാളെ ഈ തടവറ വിട്ടു പോകേണ്ട കാലം ആയിരിക്കുന്നു . ഇന്നെന്റെ ചിന്തകള്‍ നാളെയെക്കുറിച്ചാണ് . ഈ രാവു കഴിയുമ്പോള്‍ വീണ്ടും ഞാന്‍ പോകുന്നത് കുറുക്കന്മാരുടെ നഗരങ്ങളിലേയ്ക്കാണ്. കൊലയാളിയെന്ന പേര് ചാര്‍ത്തിയ എനിക്ക് എവിടെയാണ് മനുഷ്യനായി ജീവിക്കാന്‍ ഒരു അവസരം ലഭിക്കുക . ? ഇല്ല പക്ഷെ എനിക്ക് ഇനി വിശ്രമിക്കാന്‍ ആകില്ല . വര്‍ഷങ്ങളുടെ നഷ്ടം കൊണ്ട് ഞാന്‍ നേടിയ ഒരു അറിവ് ഉണ്ട് . എന്റെ വായനകള്‍ എനിക്ക് തന്ന ശക്തി , എന്റെ മനസ്സിന്റെ ഓരോ അറയിലും ഞാന്‍ ആവര്‍ത്തിച്ചു ഉറപ്പിച്ച ഒരു ലക്‌ഷ്യം ഉണ്ട് ഇന്നെനിക്കു .

കൗമാരമനസ്സിനെ തെറ്റുകളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മയക്കു മരുന്നുകളെ കുറിച്ചും അവയുടെ ദോഷങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞു കൊടുക്കണം .ഇനി ഉള്ള എന്റെ ലക്‌ഷ്യം അതാണ് . ഓരോ കോളേജു  കാമ്പസുകളിലേക്കും ഇനി ഞാന്‍ നടന്നു ചെല്ലും . ഓരോ ചെറുപ്പക്കാരെയും ഞാന്‍ എന്റെ കഥ പറഞ്ഞു കേള്‍പ്പിക്കും . ഓരോ മനസ്സിലേക്കും ഞാന്‍ എന്നെ കയറ്റി വിടും . എന്റെ ജീവിതം എന്റെ സന്ദേശം ആകും . അതെ ആലീസുമാര്‍ ഇനി ഉണ്ടാകരുത് . ഒരമ്മയ്ക്കും ഇനി മക്കള്‍ നഷ്ടമാകരുത് . ഒരു കുരുന്നു പോലും ഇനിയും ഞെട്ടറ്റു വീഴാന്‍ പാടില്ല . ഇനി എന്റെ ജീവിതം അതിനുള്ളതാണ് .....!

2 comments:

  1. മദ്യത്തിലും മയക്കുമരുന്നിലും കഞ്ചാവിലും അടിമപ്പെട്ട അഭിശപ്ത ജീവിതങ്ങള്‍...
    ഗുണപാഠകഥ.
    ആശംസകള്‍

    ReplyDelete
  2. മയക്കുന്ന വിഷവസ്തുക്കൾ!!

    ReplyDelete