Saturday, May 25, 2013

കമ്പോളം


ഉല്‍പ്പന്നങ്ങളുടെ ബാഹുല്യവും
ഉപഭോക്താവിന്റെ ആവശ്യകതയും
വലുതായി നില്‍ക്കുന്ന കമ്പോളത്തില്‍
കൌതുകത്തിന്റെ മനസ്സുമായാണ്  ഞാന്‍ വന്നത്.

നരയും ജരയും ഇല്ലാത്ത
ചുളിവും വലിവും കാണാത്ത
ഒരുപാട് സ്നിഗ്ധ ചര്‍മ്മങ്ങള്‍ കണ്ടു ഞാനാ -
തിരക്കിന്റെ ഘോഷങ്ങളില്‍ .

വെറും ചെറുത്‌ മുതല്‍
ഭീമാകരമായ ലിംഗങ്ങള്‍ വരെ
നിരയായിരിക്കുന്ന കണ്ണാടി മാളികകളില്‍
തിരഞ്ഞെടുപ്പിന്റെ മഹോല്സ്സവം കൊണ്ടാടുന്ന
പെണ്‍ബാഹുല്യവും
വിടരാന്‍ കൊതിക്കുന്നത് മുതല്‍
വാര്‍ധക്യചുളിവു വീണ യോനി വരെ
തിരിച്ചും മറിച്ചും നോക്കുന്ന
കൌമാര , മധ്യാഹ്ന പൗരുഷങ്ങളും
കണ്ണില്‍ കരടായി നിറഞ്ഞു വന്നു .

കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടമുള്ള
ചെറുതും വലുതുമായ മുലകളെ
ചുണ്ടില്‍ തിരുകി നോക്കി തിരഞ്ഞെടുക്കുന്ന
മാതൃത്വം കണ്ടു ലജ്ജ തോന്നിയപ്പോള്‍
തിരിഞ്ഞു നടക്കാമെന്ന് കരുതി.

പൂര്‍ണ്ണ രൂപങ്ങള്‍ ആയി
നഗ്ന യൗവ്വനങ്ങള്‍ വെയില്‍ കൊണ്ട് നില്‍ക്കുന
കവലകളില്‍ മരുന്നിനു പോലും
പക്ഷെ കണ്ടെത്താനായില്ല ഒരു ചലനം .

ഒരു പക്ഷെ ഞാന്‍ കാലത്തിനു ശേഷം
അല്ലെങ്കില്‍ കാലത്തിനു മുന്നേ
അതോ കാലം അറിയാതെ വന്നൊരു
യാത്രികന്‍ ആകാമെന്ന് ആശ്വസിക്കാം
------------ബി ജി എന്‍ വര്‍ക്കല ------

Wednesday, May 8, 2013

കണ്ണുകള്‍ കാണാതെ പോകുന്ന ചിലതുണ്ട്

നീ അഴിച്ചിട്ട വസ്ത്രം ആണ്ഞാന്‍ അണിയുന്നതെന്നറിയുമ്പോഴേക്കും അതിന്റെ നാറ്റം എന്നില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു .
ഉടുതുണി അഴിക്കുന്ന ലാഘവത്തോടെ നീ ഉപേക്ഷിച്ചു പോകുന്നതൊക്കെ ഞാന്‍ സ്വീകരിക്കേണ്ടി വരുന്നത് തെറ്റാണ് എന്നറിയുമ്പോഴും , ഒന്ന് നുണഞ്ഞു കളയാം എന്നൊരു മോഹം
മനസ്സില്‍ എങ്ങോ ഉണ്ടാകണം അല്ലെങ്കില്‍ ഞാന്‍ എന്തിനു വേണ്ടി ഉച്ചിഷ്ടങ്ങള്‍ക്ക് പിറകെ യാത്ര ചെയ്യണം .

നിലാവെന്നു കരുതി ഇരുട്ടിലെക്ക് ഞാന്‍ നടന്നു തുടങ്ങുമ്പോള്‍ പിറകിലെ നിന്റെ വെളുത്ത ചിരി
എന്റെ മൂന്നാം കണ്ണില്‍ തട്ടി ചിതറുന്നതറിയുന്നു ഞാന്‍ .

മദഗന്ധം നിറയുന്ന നിന്റെ നിശ്വാസത്തിന്റെ തീചൂടില്‍ വീണു ആര്‍ത്തവ വിരാമത്തിന്റെ കറുത്ത
ചോരത്തുള്ളികള്‍ പിടക്കുമ്പോള്‍ വഴുതി മാറുന്ന മാന്പെടകളില്‍ നീ പുതിയ രാമായണത്തിന്റെ ലേഖനം കുറിക്കുന്നു ;

അലക്കുകാരന്റെ വാക്ക് കേട്ട് ഉത്തമ ഭാര്യമാര്‍ തെരുവില്‍ നഗ്നരാകുന്നത് നിനക്കും ഹരമായി തുടങ്ങിയത് ഈ വലക്കണ്ണികളുടെമിഴിച്ചെപ്പുകള്‍ തുറന്നപ്പോള്‍ ആയിരുന്നുവല്ലോ ,

നമുക്കിടയിലെ ദൂരമത്രയും നീ നടന്നു തീര്‍ത്തതും ഞാന്‍ തളര്‍ന്നു നിന്നതും നമ്മുടെ ഇടയില്‍ തീര്‍ത്ത നൂലിന്റെ തിളക്കവും ശക്തിയും മൂലമായിരുന്നു എന്ന് നമ്മള്‍ പരസ്പരം വിശ്വസിക്കുക ആയിരുന്നു ;

ഉപയോഗിക്കൂ വലിച്ചെറിയൂ എന്ന് ചീനക്കാരന്‍ പറഞ്ഞത് ബന്ധങ്ങളെ അല്ല ഉപകരണങ്ങളെ ആണ് അത് നിനക്കറിയാമായിരുന്നു എനിക്ക് അറിയില്ലായിരുന്നു എന്നതു നിന്റെ തെറ്റുമല്ല .

അനന്തരം പത്രോസ് കടലിലെക്കിറങ്ങുമ്പോള്‍ ഹൈദ്രോസ് പുണ്യാളന്‍ കയറി വരുന്നുണ്ടായിരുന്നു .
ശങ്കരന്‍തിരുമേനിയുടെ പൂണൂലിലെ നനവില്‍ ഉടക്കിയ കണ്ണുകളില്‍ താമരയുടെ ഗന്ധം നുകര്‍ന്ന്
കിഴക്കന്‍ കാറ്റ് ചുരം കടന്നു വരുമ്പോള്‍ അരപ്പട്ടയിട്ട ബെല്‍ട്ടില്‍ കിടന്നു ശ്വാസം മുട്ടുന്നുണ്ടായിരുന്നു മുട്ടനാടിന്റെ കരളറുത്ത ആ കൃപാണം .
...................ബി ജി എന്‍ വര്‍ക്കല