Tuesday, October 30, 2018

കവിത മരിക്കുമ്പോൾ

കവിത മരിക്കുമ്പോൾ !
...............................
"എനിക്ക് വായിക്കാനായി നീ എന്തെങ്കിലുമൊക്കെയെഴുതൂ"
എഴുതിയെഴുതിയൊടുവിലെൻ
ചിതയൊരുങ്ങുമ്പോൾ പക്ഷേ;
എല്ലാം വെറുതെയായിരുന്നു.
ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം....,
വെറുക്കപ്പെട്ടവന്റെ സുവിശേഷം
വായിച്ചു മടക്കുന്നതിൽ നിന്നും
ബാക്കിയാകുന്നത് ചിലതുണ്ട്.
സൗഹൃദം എന്തെന്നറിയാനാവാത്ത
പ്രണയം എന്തെന്ന് തിരിച്ചറിയാത്ത
രതി ആരോടെന്നു വേർതിരിച്ചറിയാനാകാത്ത
വെറും എമ്പോക്കി ജീവിതം!
കുമിളകൾ പോലെ പൊട്ടിത്തീരാൻ
ഊതിവീർപ്പിക്കുന്ന ജീവൻ.
ചുവന്ന,എരിയുന്ന ദ്രാവകത്തിലൂടെ
ഓർമ്മകളെ കരയാൻ വിടാൻ
ബാക്കിയാകുന്ന ജീവനെയൊന്നു
കൂടു തുറന്നു വിടാൻ മാത്രം
പഴുതുകൾ തേടിയിരുളിലൊറ്റയ്ക്കിരിക്കുമ്പോൾ
കാരണമില്ലാത്തൊരു തേങ്ങൽ
പരിചിതമല്ലാത്തൊരു ഭാവമായി കടന്നു വരുന്നു.
കവിവാക്യം ചെവിയിൽ ആർദ്രമായി വീഴുന്നു.
" ഇനിയെന്റെ കൂട്ടുകാർ മരിച്ചവരാണ്."
.... ബി.ജി.എൻ വർക്കല

No comments:

Post a Comment