Saturday, May 21, 2016

സാരോപദേശം

ഏകാന്തതയുടെ ചെതുമ്പൽ
അടർന്നു വീണ ഏതോ സന്ധ്യയിൽ
അവർ തമ്മിൽ കണ്ടു മുട്ടി.
മഴ കാത്ത വേഴാമ്പലിനെപ്പോലെ
അവനാ തണലിനെയാവോളം മോഹിച്ചു.
പ്രതീക്ഷകൾ തൻ നിലാവുകൾ
പ്രതിദിനം തണുപ്പേകിയ നാളുകൾ .
അവൻ ആ നിഴലിൽ ജീവിതം തുടങ്ങി വച്ചു.
കാലനദിയൊഴുകിയകലുമ്പോൾ
ദയയുടെ കണിക പോലുമില്ലാതെ
ആ നിലാവകന്നു തുടങ്ങി.
ഇന്നാ നിഴലിനെത്തേടി
അവനലയുന്നു.
ഒളിപ്പിച്ച മനസ്സുമായി നിഴൽ
അവന്റെ ഹൃദയത്തിൽ പെരുവിരലൂന്നുന്നു.
നിലാവിന്റെ തണുപ്പിന്നില്ലയെങ്കിലും
ആ വേദനയും ആനന്ദകരമാക്കുന്ന 'വൻ.
കാരണം നിഴലവനോട് പറയുന്നു.
" ഏതു വീഴ്ചയിൽ നിന്നും നീയെണീക്കും: "
......... ബി ജി എൻ വർക്കല .......

1 comment: