Thursday, November 21, 2013

വേനൽ മേഘങ്ങൾ


ജാലകവാതിലിൽ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോൾ നിമിഷയുടെ കണ്ണുകളിൽ മൂടൽ മഞ്ഞു മൂടികിടന്നിരുന്നു . നീണ്ട മുടിയിഴകൾ വിരല്ത്തുംബിനാൽ യാന്ത്രികമെന്നൊണം  ചീകിവിടർത്തുമ്പോഴും മനസ്സ് അനന്തമായ ആകാശ കാഴ്ച്ചകളിലെങ്ങോ  കുടുങ്ങി കിടക്കുകയായിരുന്നു. വിചിത്രമായ ഒരു ലോകത്തിൽ  ആണ് താൻ എന്നവൾക്ക് തോന്നി . ജീവിതം തന്നെ വലിച്ചു കൊണ്ട് പോകുന്ന സമസ്യകളിൽ നൊമ്പരത്തിന്റെ ചീളുകൾ വിരിയുന്ന ഓർമ്മപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്നത് അവൾക്ക് കാണാമായിരുന്നു . അവളുടെ ജീവിതമായിരുന്നു അത് .
പൊട്ടിച്ചിരിക്കുന്ന പാദസരത്തിൻ സംഗീതം കേട്ട് പുളകിതമായിരുന്ന നാലുകെട്ടിന്റെ ഇടനാഴികളിൽ നിന്നും അടക്കിപ്പിടിച്ച യൗവ്വനത്തിന്റെ മധുരം ആകാശിന്റെ കരം പിടിച്ചു നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ നിമിഷക്ക് നഷ്ടമായത് തന്റെ സ്വപ്‌നങ്ങൾ കൂടിയാണ് . പച്ച പിടിച്ച ഓര്മ്മകളെ പെട്ടെന്ന് കോണ്ക്രീറ്റ് ചതുരങ്ങളിലേക്ക് പറിച്ചു വച്ച് എന്നത് അവളെ സംബന്തിച്ചു മനസ്സിനെ ശ്വാസം മുട്ടിക്കുന്ന ഒരു  അവസ്ഥ ആയിരുന്നു എന്ന് പറയാം .
പുലരി മുതൽ സന്ധ്യ വരെ നീളുന്ന ഏകാന്തതയുടെ മുഷിവുകളെ ദീർഘശ്വാസങ്ങളുടെ അകമ്പടിയോടെ ഭക്ഷിച്ചു കടന്നു പോയ ദിനങ്ങളിൽ ആശ്വാസത്തിന്റെ ഹരിതകം  പോലെ ആണ് ഉദരത്തിൽ ഒരു കുഞ്ഞു ജീവകണം ഉരുവായത് . കാത്തിരിപ്പിന്റെയും പ്രതീക്ഷകളുടെയും ഒരു വസന്തകാലം . വീർത്തുവരുന്ന ഉദരതിനോട് കിന്നാരം പറഞ്ഞും  ദിവസങ്ങള് പറന്നകന്നു .
അരികിലായി കുഞ്ഞു കാലുകലുയർത്തി പായാരം പറഞ്ഞു കൊഞ്ചി ദിവസങ്ങളെ നിറക്കൂട്ടുകളുടെ  തീർത്ത  പൊന്നുമോൻ . പകലുകളിൽ അവന്റെ ശബ്ദം കൊണ്ട് അവളുടെ ലോകം നിറഞ്ഞു . മാറിൽ അടുക്കി പിടിച്ചു ഒരു നിധി പോലെ ആ കുണ്ട് വളര്ന്നു . ആകാശിന്റെ ലോകത്തിലേക്ക് അവൾ ഒരിക്കലും കടന്നു ചെന്നതേ ഇല്ല . തണുപ്പ് നിറഞ്ഞ രാവുകളിപ്പോഴെങ്കിലും എന്നെങ്കിലും നീണ്ടു വരുന്ന കൈകൾ മാത്രമാണ് ആകാശ് തന്നെ സ്നേഹിക്കുന്നു എന്നവളെ ഓർമ്മിപ്പിച്ചിരുന്നത് .
കാലം കടന്നു പോയി . മകൻ വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയപ്പോൾ വീണ്ടും വിഷാദത്തിന്റെ കൂടിലേക്ക് ഒരു സ്വയം വലിയൽ. തന്റെ മനസ്സിന്റെ വിങ്ങൽ കണ്ടോ അറിയില്ല വീണ്ടും ഒരിക്കൽ കൂടി ഗർഭപാത്രം കരുണ കാട്ടി . വരണ്ട നിലങ്ങളിൽ നീലക്കുറിഞ്ഞികൾ പൂക്കുന്ന ഏതോ ഒരു നിമിഷം അവളോട്‌ കരുണ കാട്ടിയതാകം .
വീണ്ടും പഴയ ലോകത്തേക്ക് അവൾ തിരികെ പോയി . മറ്റൊരു പോന്നു മോൻ . സ്വപ്നങ്ങളെ കടന്നു , മോഹങ്ങളേ കടന്നു ജീവിതത്തെ തളിർ ക്കാനും പൂക്കാനും പഠിപ്പിച്ച നാളുകൾ .
 കാലം  പക്ഷെ അവളെ സാഹചര്യങ്ങളോട് ഒതുങ്ങികൂടാൻ പഠിപ്പിച്ചു . ഇന്ന് മക്കൾ വളര്ന്നു പഠനത്തിലും മറ്റുമായി അവർ തങ്ങളുടെ ലോകത്തേക്ക് കൂടോഴിയുമ്പോൾ നിമിഷ പക്ഷെ കരയാറില്ല . വേദനതൊന്നാറുമില്ല . തട്നെ സ്വയം തീര്ത്ത കവചത്തിൽ അവൾ സ്വസ്ഥയായിരുന്നു . ജീവിതം അവളെ ഒരു തരം നിസ്സംഗതയിൽ എത്തിച്ചു എന്ന് കരുതാം .
കാലം  പെയ്യുംബോലെ ഒരു മഴ അവളെ ഇന്ന് പിടിച്ചു കുലുക്കിയിരിക്കുന്നു .
 നിനയാത്ത നേരത്ത് ആസകലം ഉടച്ചു വാര്ത്തുകൊണ്ട് ഒരാൾ . ഏകാന്തതയിൽ ഒരു ശല്യം പോലെ അവളെ പിടിച്ചു കുടയുന്നു . ഒഴുകി മാറുമ്പോഴും വിടാതെ പിന്തുടരുന്നു . തന്റെ ഉറങ്ങികിടന്ന മനസ്സിലെ മൃദുല വികാരങ്ങളിൽ ഈ  വൈകിയ വേളയിൽ തൊട്ടുണർത്തുന്നു . അവൾക്കിപ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നുന്നത് . അടക്കി വച്ച വർഷങ്ങളുടെ കണ്ണുനീർ .
ജനലഴികളിൽ മുറുകെ പിടിച്ചു നെറ്റി ചേർത്ത് അവൾ ഒന്നുറക്കെ കരയാൻ മോഹിച്ചു . പുറമേ പെയ്തു നിറയുന്ന മഴ ഒരു സാന്ത്വനം എന്നാ പോലെ അവളുടെ മുടിയിഴകളിൽ തഴുകി . മിഴികളെ തഴുകി മനസ്സിലേക്ക് കടന്നു കയറി .
അവൾ ഒരു തണുത്ത ശിലാപാളി പോലെ നിശ്ചലം നിന്ന് . അപ്പോഴും മേശമേൽ ഇരുന്നു മൊബൈലിൽ അവന്റെ വിളിയോച്ച്ച മുഴങ്ങുന്നുട്നായിരുന്നു . അവന്റെ സന്ദേശങ്ങൾ വന്നു നിറയുന്നുണ്ടായിരുന്നു . ഇരുട്ടില നിന്നും അവളെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു ഉയർത്തുവാൻ ഒരു കൈ നീണ്ടു വരുന്നുണ്ടായിരുന്നു . പക്ഷെ തന്നെ പൊതിഞ്ഞ ചിതല്പുറ്റുടുകളെ കുടഞ്ഞെറിയാൻ കഴിയാതെ നെഞ്ചുമുറിഞ്ഞു അവൾ കരയാൻ തുടങ്ങി . മഴയ്ക്കൊപ്പം ഉച്ചത്തിൽ .......
----------------------------------------------------------ബി ജി എൻ വർക്കല

No comments:

Post a Comment