Saturday, October 26, 2013

വിഭ്രമം

ഒരു മഴ കാത്തു
ഒറ്റമരക്കൊമ്പില്‍
വേഴാമ്പല്‍ തപസ്സു ചെയ്യുമ്പോള്‍
ഒരു പേമാരിയാകാന്‍
കൊതിച്ചു വാനില്‍
മഴമേഘം
വിങ്ങിപ്പിടയുന്നു .

ഒരു നാദമായ്
സാന്ദ്രമാം സ്നേഹമായ്
പ്രണയിനിയുടെ
രാവുകളെ ദീപ്തമാക്കാന്‍
ഒരു മുളംകുഴല്‍
കൊതിക്കുന്നു .

ഒരരുവിയായ്
നിറുകയിലൂടെ
ഉഷ്ണമാപിനികള്‍
അളന്നോഴുകാന്‍
ഒരു വിയര്‍പ്പു തുള്ളി
കൊതിയോടെജനിക്കുന്നു
-------ബി ജി എൻ വർക്കല ---

1 comment:

  1. വിയര്പ്പ് തുള്ളിയുടെ വിഭ്രമം

    ReplyDelete