കടലാസ് പൂവുകള്‍ പോലെ
കാറ്റത്ത് പറന്നു പോകുന്ന മനുഷ്യര്‍ !
ഒരു നേരിയ ശ്വാസകാറ്റില്‍
ജീവന്റെ തുടിപ്പുമായി
ആരണ്യകങ്ങളില്‍ അലയുവോര്‍ !
അന്യന്റെ മുതലില്‍
അന്നന്നത്തെ അപ്പം തിന്നും
അബലകളില്‍
രതിയുടെ ചക്ഷകം മോന്തിയും
പകലുകളെ വേട്ടയാടിയും
മൃതിയിലേക്കു പോകുന്നവര്‍ !
വശ്യതയുടെ പുറംകാഴ്ചകള്‍
സൌന്ദര്യത്തിന്റെ മിഴിചാര്‍ത്തുകള്‍
പ്രേരണയുടെ രതിമുത്തുകള്‍
വന്യതയുടെ മ്രിതികാഴ്ചകള്‍ !
കാഴ്ച്ചകളില്ലാത്ത ലോകത്തിന്റെ-
നുണക്കഥകളുമായി
താടി തടവുന്ന ചെന്നായകളുടെ
ആടിന്‍ തോലിനുള്ളില്‍ ,
തിളങ്ങുന്ന കണ്ണില്‍
തിരിച്ചറിയാനാകാത്ത
അവിശ്വാസത്തിന്റെ ഭയം പിടയുന്നു .
സത്യാസത്യങ്ങളില്‍
പുകമറ സ്രിക്ഷ്ടിച്ചു
അന്തപ്പുരങ്ങളില്‍ വീഞ്ഞിന്‍ ലഹരിയില്‍
പുതിയ ലോകം പണിയുന്നവര്‍
റൊട്ടിയും വെള്ളവും കൊണ്ട്
പട്ടിണി മാറ്റുമ്പോള്‍
മണ്ണിനെ പൊന്നാക്കി
മുത്തു വിളയിച്ചവര്‍
ഒരു നുള്ള് ഗോതമ്പ് മാവിനായ് ,
ഒരു ഉള്ളി കഷണത്തിനായ്
തൊണ്ട പൊട്ടി കരയുന്നു.
--------ബി ജി എൻ വർക്കല ----
No comments:
Post a Comment