Monday, February 6, 2012

മുഖം നക്ഷ്ടപെട്ടവര്‍

ഊഴവും കാത്തു 
എത്ര നേരമീ ഇരുള് ചൂഴും
മുറിയിലിരിക്കണം ഞാനിനി ?
നഗരത്തിലെ ഏറ്റവും നല്ല ചരക്കിനെ ,
പുതുതായ് വിപണിയിലെത്തിയ കൊച്ചമ്മയില്‍ 
അറിവിന്റെ മദഗന്ധം നുകരാന്‍
കൂട്ടുകാരുടെ വര്‍ണ്ണനയില്‍ മുങ്ങി ഈ 
 നഗരത്തിലിത് ഞാനാദ്യം .

 ഒരു തേരട്ടയായ്‌ ഉള്ളില്‍ നുരയുന്ന ഭയം
കളവു പറഞ്ഞമ്മയില്‍ നിന്നും വാങ്ങിയ 
പച്ചനോട്ടുകള്‍ പിടക്കുന്നു കീശയില്‍
പടപക്കുന്ന ഹൃദയതിനൊപ്പമേ..
മുഷിഞ്ഞു നാറിയ കടലാസ്സുകളിലും
ഉച്ചപ്പടതിന്റെ വെട്ടികയറ്റലുകളിലും
അയല്‍പക്കങ്ങളുടെ ജാലകത്തിലും 
തേടി നടന്ന രഹസ്യം
ആ സമസ്യയുടെ പൂര്‍ണ്ണത തേടുന്ന
ആകംഷ ഉള്ളിലൊരു തേരട്ടയാകുന്നു.

ഊഴം കഴിഞ്ഞിറങ്ങുന്നവരുടെ 
പൂപോല്‍ തിളങ്ങുന്ന മിഴികളില്‍
ചാലിട്ടൊഴുകുന്ന വിയര്‍പ്പിന്‍ തുള്ളികളില്‍,
നേര്‍ത്ത്നില്‍ക്കുമസൂയയും പിന്നെ
ഓര്‍ത്തു കേഴുന്നൊരാധിയും നിറയുന്നു .


ആദ്യ പരീക്ഷണത്തിന്‍ വേവലാതിയാല്‍
തലച്ചോര്‍ പുകയുന്നു ,ഈ പരീക്ഷയില്‍
വിജയം അതെന്നെ പുല്കുമോ ?
ഒടുവിലീ മുഷിപ്പിന്‍ കാത്തിരിപ്പിന്നവസാന -
മൊരു പരാജയത്തിന്‍  കഥയായി തീരുമോ ?


ഭാഗ്യന്വേഷിയുടെ പാദങ്ങള്‍ പോലെന്റെ
നെഞ്ചകം എനിക്കുമുന്നേ പായവേ
വിറയാര്‍ന്ന കൈകളാല്‍ മുറിതുറക്കട്ടെ  ഞാന്‍
ആവാഹിക്കട്ടെന്റെ ശക്തിയും ശ്വാസവും .
മദഗന്ധം മൂടുമീ  തിരശ്ശീല മാറവേ 
അടിവയറിന്നുള്ളില്‍ നിന്നും വമിച്ചോരീ
അഗ്നിഗോളവുമാര്‍ത്ത സ്വരവും ഒരേ മാത്ര ..!
വാരി വലിച്ചെടുക്കുമുടയാടകള്‍ കാണാന്‍
അന്ധമവന്‍ തന്‍കണ്ണുകള്‍
കാത്തുനിന്നീലൊരു വേള പോലും.
നഗരത്തിന്റെ ഭ്രാന്തന്‍ വീതിയിലൂടോരു  
ശരം പോലാ കാലുകള്‍ പാഞ്ഞുപോയ്
***************************************
പുലരിതുടിപ്പില്‍ വിരിഞ്ഞ
 പാരിജാതത്തിന്‍ കവിളില്‍
 മുത്തമിട്ട ശലഭമൊരു കഥ പറഞ്ഞു
അകലെ റയില്‍പാലത്തില്‍
തലയറ്റു കിടന്നൊരു കൌമാരവും
കഴുക്കോലില്‍ തൂങ്ങിയാടിയോരമ്മയുടെയും കഥ.
------------------ബി ജി എന്‍ -----------------------------
  
 
  
     
           
   

No comments:

Post a Comment