Thursday, December 3, 2015

ഭ്രാന്തിന്റെ പൂക്കൾ വിരിയുമ്പോൾ


തണുത്തുറഞ്ഞൊരുസമതലം പോൽ
വരണ്ടുപോയൊരു പുഴയുടെ മാറിടം
നേർത്തസ്പന്ദനങ്ങളാൽ വിങ്ങുമ്പോൾ
തുടിച്ചുയരുന്ന മുലഞെട്ടിൽ പ്രളയം !

വിറകൊള്ളും വിരൽത്തുമ്പിനാൽ
തൊടുവാനണയുമ്പോഴേക്കും വരവായ്
നനഞ്ഞ പീലികൾ കൊണ്ടോരരുത്.
പ്രളയം ചുരുങ്ങുന്നു മടങ്ങുന്നു .

അടിക്കാട് തീ പടരുന്നതറിഞ്ഞു
കാടു പായുന്നൊരു കടലില്ലെന്നാർത്തു .
വിറപൂണ്ട അധരങ്ങൾ മൊഴിയുന്നിനിയും
അരുതരുതീ വിളക്കുമാടമുറങ്ങീടട്ടെ.

വെളിച്ചം ഭയക്കുന്നോരീ ഇരുളാഴങ്ങൾ
കൊളുത്തരുത് നിൻ ഭ്രാന്തിൻ പൂക്കളാൽ .
കഴിയില്ലെനിക്കീ നിശാവസ്ത്രമഴിച്ചുനിൻ
ചാരെയൊരു കവിതയായ് തുളുമ്പുവാൻ.
-------------------------------------ബിജു ജി നാഥ് 

No comments:

Post a Comment