Thursday, November 19, 2015

അവസ്ഥാന്തരം


നിന്റെ കണ്ണുകളില്‍ നിന്നും
പാദത്തില്‍ എത്തുമ്പോള്‍
കണ്ണുകള്‍ക്ക് ഭ്രാന്ത്‌ പിടിക്കുന്നു
എന്റെ ചിന്തകളില്‍ കടന്നലുകള്‍ മുരളുന്നു

ഉരുണ്ട ഭൂപടങ്ങള്‍ക്കും
സമതലങ്ങളുടെ സ്നിഗ്ധതയ്ക്കും
ഊഷരതയുടെ വനാന്തരങ്ങള്‍ക്കും
എന്നിലെ അഗ്നിയെ തണുപ്പിക്കാനാവുന്നില്ല.

കോടക്കാറ്റിന്റെ കരങ്ങളില്‍
ഓളപ്പാത്തിയിലെ പൊങ്ങു തടിയില്‍
വിങ്ങി പൊട്ടുന്ന പൗരുഷം 
നിന്നിലെ ഓര്‍മ്മകളിലേക്ക് സ്ഖലിക്കുന്നു.

പാതി മുറിഞ്ഞ സ്വപ്നങ്ങില്‍ നിന്നും
നിന്നിലെ പാല്‍മധുരം തേടി
നിലാവിന്റെ തേരുരുളുന്നു
വിങ്ങുന്ന നിന്നിലെ നോവുകളിലേക്ക്.

നഖമുനകള്‍ പോറിയ നീറ്റലുകള്‍
ഉഴുതുമറിച്ച നിലത്തു വരച്ച
മൗനത്തിന്റെ പരവതാനിയാകുകയും
കണ്ണീരുപ്പു പടര്‍ന്നുപുളയുകയും ചെയ്യുമ്പോള്‍
പുലരി വരുന്നു നാണത്തില്‍ മുങ്ങി
പതിവുപോലൊരു കുടുംബിനിയായി.
--------------------ബിജു ജി നാഥ്

No comments:

Post a Comment