Friday, July 27, 2012

കാവ്യശകലങ്ങള്‍

ഇന്നലെ ഞാനെന്‍ മനസ്സിന്റെ പാഴ്നില -
കണ്ണാടി വലിച്ചെറിഞ്ഞു ( ൨)
കണ്ണുകള്‍ മുറുകെ പൂട്ടി നിന്നോട്ടിട
കാനാതിരിക്കുവാന്‍ വേണ്ടി ഞാന്‍
എന്നിട്ടുമല്പനേരം മാത്രമായ്‌ ഞാനവ
അല്ഫുതത്തോടെ നോക്കി നിന്ന്
എല്ലാം ഒട്ടു നേരം നോക്കിനിന്നു പോയ്‌
നിശ്ചലമയെന്നെയും നോക്കിയിതാ
മുന്നിലേ നക്ഷ്ടമാം ചില്ലുകള്‍ മാത്രം
എന്റെ സ്വപ്നമാം പള്ങ്കുകള്‍ മാത്രം
കാണുന്നു ഞാനാ ചില്ലുകളിലോക്കെയും
കണ്ടുമാരന്നോരായിരം മുഖങ്ങള്‍
കാണ്‌വാകാത്ത ബിംബങ്ങള്‍ ..!
-------------------------------------------
നനഞ്ഞ പ്രഭാതം വരവായ്‌
ഇരുളിന്നാവരണം തൂത്തെറിഞ്ഞു
മഞ്ഞി പുകയും മായ്ച്ചു കൊണ്ട്
പുതിയൊരു പുലരി വരവായ്‌
ഇലകൊഴിയുംവേളയായ്‌
തണുപ്പിന്‍ നഖങ്ങള്‍ ചിരിക്കയായ്‌
നിറവും മണവും നശിക്കയായ്‌
തെരുവില്‍ ജീവിതം തുടിക്കയായ്‌
മധുരമായ്‌ പുല്കുമീ ജീവിതോദ്യാനം
തിരുവരങ്ങായ്‌ മാരിയെന്‍ ഹൃത്തടം
അലകള്‍ ചോരിയുമീ കാറ്റുമീ -
ഞാനെന്ന പുകിലും നിറവും മറഞ്ഞു പോയ്‌
----------------------------------------------
നിറനിലാവിന്‍ മിഴിത്തുംപില്‍
നിറകതിര്‍ പോലൊരു സന്ധ്യയില്‍
നില്‍ക്കുമോ എന്നുടെ ആത്മവാടിയില്‍
നിര്‍വൃതി പോലെ നിന്‍ നിശ്വാസവായുവും
അറിയാതെ അറിയാതെ ഹൃദയമാം
വരമ്പിലെ അനുരാഗ വല്ലരി പൂത്തു
സ്വരരാഗ പുഷ്പമാം വിസ്മൃത ഭൂവിലായ്‌
വിലാസനര്തനമാടാന്‍ വരുമോ നീയും
------------------ബി ജി എന്‍ ------10.12.1997

No comments:

Post a Comment