Monday, July 2, 2012

പരിദേവനങ്ങള്‍

തങ്കക്കിനാവിന്റെ താമരത്തോണിയില്‍
വന്നൂ ചിരുതേയി..!
എന്റെ മനസ്സിന്റെ വര്‍ണ്ണ നിഴലുകള്‍
കണ്ടോ നീ ദേവി ?
ഉലയുന്ന പീലികള്‍ നിന്‍മനം പോലെ
മെല്ലെ ചിരിതൂകി ..
ഒളിചിമ്മും നക്ഷത്രശോഭപോലെന്‍ മനം
മിന്നിത്തിളങ്ങുന്നു .
ഇരുളും വെളിച്ചവും സന്ധ്യതന്‍ ശോഭയില്‍
എന്തോ തേടുമ്പോള്‍ ...
നിറമുള്ള പൂക്കള്‍ തന്‍  സൌരഭത്തില്‍
വണ്ടുകള്‍ നിറയുന്നു .!
കനവുകള്‍ തേടുന്ന കണ്ണുകള്‍ വീണ്ടും
എന്തോ തിരയുന്നു ..
നീളെ നീലാകാശ ചരുവില്‍ മേഘങ്ങള്‍
വര്‍ണ്ണം വിതറുന്നു .
സുരലോക സുന്ദരിമാര്‍ തന്നുടെ കണ്ണുകളില്‍
എന്തോ തിളങ്ങുന്നു
അവരുടെ സൌന്ദര്യം മണ്ണിലെ പുഷ്പങ്ങള്‍ 
കൈവശമാക്കിയിട്ടോ ?
ഇരുള്‍പൊട്ടിവീണൊരാ താമരവല്ലിതന്‍
മുഖമെന്താ വാടുന്നു
ഒരു തുള്ളിയമൃതംതൂവിയതോര്‍ക്കാതെ
ശലഭം ചിരിതൂകി.
മനമൊരു കാഞ്ചന വള്ളി പോല്‍ നീളെ
ഉലഞ്ഞാടി .
മരതക കാന്തി തന്‍ മണിമുത്തം തേടി
മധുപന്‍ അലയുന്നു
നേരും നെറിയും തിരഞ്ഞു ഞാനെന്നും
നടകൊള്‍വൂ
ആരോ പറഞ്ഞൊരു പാഴ്കഥയായി
ജന്മം തുലയുന്നു
എന്റെ മനസ്സിതാ പിന്നെയും പിന്നെയും
എന്തോ പുലമ്പുന്നു
ഓര്‍മ്മതന്‍ ചില്ലുകള്‍ കൊത്തിപെറുക്കി ഞാന്‍
എന്തോ കൊതിച്ചു പോയ്‌ .
ഇന്നറിയുന്നു ഞാനെല്ലാമെന്നുടെ ദുസ്വപ്നമാകുന്നു
വെറും  ദുസ്വപ്നമാകുന്നു ...
------------------ബി ജി എന്‍...1996

No comments:

Post a Comment