Saturday, March 24, 2018

കണ്ടു മറന്ന സ്വപ്നം

കണ്ടു മറന്ന സ്വപ്നം
...................................

അത് ഒരു മനോഹരമായ രാവായിരുന്നു .!
ഇരുളിന്റെ ചാരുത മുഴുവൻ നിലാവു കടം കൊടുത്ത ഒരു രാവ്.
ചുറ്റും ഇളം കാറ്റിന്റെ തണുത്ത വിരലുകൾ ഓടി നടന്നു സ്പർശിക്കുന്ന സുന്ദര രാവ്.
ഓർമ്മകളുടെ കുടമണി കിലുക്കം പോലെ നോട്ടിഫിക്കേഷൻ വിൻഡോ തുറന്നു വരുന്ന എന്റെ സന്ദേശങ്ങൾക്ക് മാമ്പൂവിന്റെ മാദക ഗന്ധമുണ്ട്.. നോക്കൂ ഞാനൊറ്റയ്ക്കാണിപ്പോൾ. എനിക്കു ഫണം വിടർത്തിയാടുന്ന ഒരു നാഗമാകണം. ആർത്തവത്തിന്റെയീ ആറാം നാളിൽ എന്നിലാകെ പൊട്ടി വിടരുന്ന ഉന്മാദത്തിൽ ഞാൻ അസ്വസ്ഥയാകുകയാണ്. സമയം എത്രയിരുട്ടിയിരിക്കുന്നു. താഴെ എന്റെ കിടക്കയിൽ മദ്യത്തിന്റെ പുളിച്ച ഗന്ധത്തിൽ മയങ്ങിക്കിടക്കുന്ന മാംസപിണ്ഡത്തിനു അതു മനസ്സിലാകണമെന്നില്ല. നിന്റെ കണ്ണുകളിലെ സൂചിമുനത്തിളക്കത്തിൽ എനിക്കു മതി മറന്നൊന്നു പെയ്ത് തീരണം. കൗതുകത്തിന്റെ കുന്നിക്കുരുക്കൾ എണ്ണി നീ കണ്ടിരിക്കുക. നിശബ്ദതയുടെ നീല വെളിച്ചത്തിലൂടെ  ഞാൻ എന്റെ നടനം തുടങ്ങട്ടെ. സാരിയുടെ ബന്ധനത്തിൽ നിന്നകന്ന് ഒരു രവിവർമ്മ ചിത്രത്തിലെന്ന പോലെ പാവാടയും ബ്ലൗസും നല്കുന്ന നയന ചാരുതയ്ക്ക് വെളിച്ചം പാടില്ല.  ഞാനീ മെഴുകുതിരി കൊളുത്തി വയ്ക്കട്ടെ. നോക്കൂ ഈ നിഴൽ വെളിച്ചത്തിൽ ഇടതു വശം ചരിഞ്ഞിരുന്നു ഒരു കാൽ മടക്കി നിന്നെ തിരിഞ്ഞു നോക്കി ഇരിക്കുന്ന എന്നെ നീ ഇഷ്ടപ്പെടുന്നുണ്ടോ. കാലം ഉടവു നല്കാത്ത മുലകൾക്ക് ബ്ലൗസ് നല്കുന്ന സംരക്ഷണം നിന്റെ ക്ഷമയെ പരീക്ഷിക്കും പോലെ ഉയർന്നു നില്ക്കുന്നു അല്ലേ. മേദസ്സു കൂടുതൽ ഉപദ്രവിക്കാത്ത അരക്കെട്ടും വയർ മടക്കിൽ ഒതുങ്ങിക്കൂടിയ പൊക്കിൾ കാഴ്ചയും നീ എന്നും ഇഷ്ടപ്പെട്ടിരുന്ന കാഴ്ചകൾ അല്ലേ. ഭംഗിയുള്ള തുടയുടെ വടിവ് പാവാടയുടെ സ്നിഗ്ധതയിൽ എത്ര ഒതുങ്ങിക്കിടക്കുന്നുവല്ലേ. പുറം നിറഞ്ഞു കിടക്കുന്ന അഴിഞ്ഞുലഞ്ഞ മുടിയും അല്പം ചരിഞ്ഞ എന്റെ നോട്ടവും നിനക്കു പറന്നു വരാൻ തോന്നിക്കുന്നു എന്നറിയുന്നു ഞാൻ.
ശ്ശോ എത്ര പെട്ടെന്നാ അലാറം ശബ്ദിച്ചതും ഉറക്കം മുറിഞ്ഞതും . മോർണിംഗ് ഇറക്ഷന്റെ ബുദ്ധിമുട്ടു മറച്ചു എഴുന്നേറ്റിരിക്കുമ്പോൾ പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. വേഗം തന്നെ മൊബൈൽ എടുത്തു  സീക്രട്ട് ഫോൾഡർ തുറന്നു. ദേ സ്വപ്നത്തിൽ കണ്ട അതേ ഭാവത്തിൽ അവൾ. വെള്ളപ്പുള്ളി ബ്ലൗസും ഇളം റോസ് പാവാടയുമുടുത്തു കിടക്കയിൽ അതേ പോസിലിരിക്കുന്നു. വേണ്ട , വിളിക്കണ്ട. നമുക്കിടയിലിനി അങ്ങനൊന്നില്ലല്ലോ .........
ബി.ജി.എൻ വർക്കല

No comments:

Post a Comment