Monday, March 5, 2012

കവിത വരുന്ന വഴി


എനിക്കും ഒരു കവിത രചിക്കണം.
മത്സര  കളരിയില്‍
ഒന്നാമനാകാന്‍ അല്ല
നിരൂപണത്തിന്റെ ശരമേല്‍ക്കാനോ
ഇഷ്ടങ്ങളുടെ പുഷ്പഹാരങ്ങള്‍ ഏറ്റു വാങ്ങാനോ
എഴുത്തുപെട്ടിയില്‍ നിറയുന്ന
പ്രണയ കുറിമാനങ്ങള്‍  മോഹിച്ചോ അല്ല.

എനിക്കെന്റെതായ,
എന്റെ ഗന്ധമുള്ള,
എന്റെ നിറമുള്ള,
എന്റെ വികാരങ്ങള്‍ ഉറഞ്ഞു പതയുന്ന,
ഒരു കവിത.

അത് കാണുമ്പോള്‍,
അപ്പോളെങ്കിലും അവള്‍ അറിയും
ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്ന്.
ഞാന്‍ അവളെ മറന്നില്ല എന്ന്.

അവളുടെ അധരങ്ങളിലെ കാളിമ
എന്റെ ദന്തക്ഷതത്തിനാലല്ല എന്ന്
പിന്നവള്‍ പറയില്ല.
അവളുടെ അടിവയറ്റില്‍ നിന്നൂര്‍ന്നു പോയ
എന്റെ സ്നേഹബീജം
ഒരു തെറ്റായിരുന്നു  എന്നവള്‍ തിരിച്ചറിയും.

അവളുടെ മുലകള്‍ ചുരക്കാതെ പോയത്
അവള്‍ക്കെന്നോടുള്ള സ്നേഹം മരിച്ചതിനാല്‍
മാത്രമാകുമെന്നും അവളറിയും
അപ്പോള്‍ ഞാനും ഒരു കവിയാകും..
ലോകം അറിയുന്ന കവി ....!
----------------ബി  ജി എന്‍ 

No comments:

Post a Comment