Sunday, March 25, 2012

വിശപ്പിന്റെ മഴ പെയ്തിറങ്ങുമ്പോള്‍

മഴ എന്റെ കിനാവിന്‍
വരമ്പത്ത് വന്നൊരുനാള്‍
അലിവോടെ  ചോദിച്ചു
പെയ്തോട്ടെ ഞാന്‍?

ഇടറിയും പതറിയും ,
കരളില്‍ വിരല്‍ തൊട്ടു
ഒരു കുഞ്ഞുപൈതലായ്‌
ചൊടി വിടര്‍ത്തി
ചോദിച്ചു പിന്നെയും
മിഴിതാഴ്ത്തി എന്നോട്
ചെറുതായ് ഞാനൊന്ന്
പെയ്തിടട്ടെ?

നിന്റെ
വരളും നാവിനെ നനച്ചിടാതെ ?

മരണം  മദാലസം
മാസ്മരം എന്നുടെ
തനുവില്‍ തണുവായി
ചിതലരിക്കെ .
പൊള്ളിയടര്‍ന്നോരെന്‍
ചെതുംബലിന്‍ മീതെയായി
കാറ്റിന്‍ കരങ്ങള്‍ വീണമീട്ടുംബോളും .
ഉള്ളില്‍ മയങ്ങുന്ന ചെന്നായ
കണ്‍ കോണില്‍
നാഭിതന്‍ ആഴവും വൃത്തവും തേടുന്നു .

ശുഷ്കമാം എല്ലിന്‍ കൂടാരം
തുളച്ചെന്‍ ഹൃത്തിന്‍ പ്രകമ്പനം
ഹുങ്കാരമാകവേ..
തടയണ തകര്‍ത്തു വരുന്നുണ്ടോരു
പെരുമഴ ആകാശച്ചരുവില്ലൂടെ,
ചെരുതായ്‌ ചാറി പിരിയാന്‍ കൊതിച്ച നീ
അലകടല്‍ പോലെ മുടിയഴിക്കെ
വീശിയടിച്ചോരാ പവനന്റെ യാത്രയില്‍
കടപുഴകി വീണൊരാലിന്‍
നിലവിളി കാറ്റേറ്റെടുത്തു.
-------------------ബി ജി എന്‍ ---------------



No comments:

Post a Comment