Sunday, January 26, 2014

കാമമോഹിതം


അര്‍ദ്ധരാത്രിക്ക്  സൂര്യന്‍ ഉദിക്കില്ല
ഒഴുകുന്ന പുഴ തിരികെ വരികയുമില്ല .
ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നതുപോല്‍
ഇലയിലും മുള്ളിലും കഥകള്‍ കുരുങ്ങുന്നു.

പറ്റുകാരന്റെ വീരസ്യം കേടു സ്ഖലിക്കുന്നു
ജന്മപാപങ്ങള്‍ ഇരുട്ടിന്‍ മറയിലായി.
അടിവസ്ത്രമൂരിയുമ്മറത്തിട്ടു കുന്തിരിക്കം
പുകയ്ക്കുന്നു കാലവും കോലവും പാരില്‍ .

കാട്ടുപൊന്തയില്‍ അരയില്‍ കുരുക്കി
യൊരുവന്‍ പെണ്മുല  കടിച്ചുപിടിച്ചലറുന്നു
കൊന്നിടേണം ചാമിമാരെയല്ലേല്‍
അമ്മപെങ്ങമാര്‍ വഴിനടപ്പതെങ്ങനെ.

അക്ഷരങ്ങളെ വ്യഭിച്ചരിക്കുന്നുണ്ട് തെരു-
വീഥിതന്‍ ദേഹവ്യാപാര കമ്പോളങ്ങളില്‍
വശ്യഗന്ധം വമിക്കും മലര്‍ശരമെയ്യുന്ന  
കാമബാണന്‍ രതീദേവിയോന്നിച്ച് .
--------------------ബി ജി എന്‍

No comments:

Post a Comment