Thursday, February 20, 2020

ഒരിടത്തൊരുവൻ ഒരു നാളിൽ...

ഒരിടത്തൊരുവൻ ഒരു നാളിൽ...
........................................................
ഒരിടത്തൊരുവൻ 
ഒരു നാളിലൊരു കവിതയെഴുതുകയായിരുന്നു :
കവിതയ്ക്കു കാരണം അവർ രണ്ടു പേരായിരുന്നു.
ഒരാൾ
കവിതയെഴുതുവാൻ അവനെ നിർബന്ധിക്കുന്ന
വായനക്കാരിക്കപ്പുറം
ആരാധനയുടെ ഉന്മത്ത നായിക.
മറ്റൊരാൾ
അക്ഷര നടനത്താൽ
ആത്മാവിനെ സ്പർശിച്ചവൾ.
അവളോടു കവിത ചോദിച്ച് അവൻ കാത്തിരുന്നു.
ഉറഞ്ഞു പോയ നെയ്യിൽ നിന്നും
വാക്കിന്റെ ചൂടാൽ ഒലിച്ചിറങ്ങിയ വരികൾ 
മെയ്യാകെ പടരുമ്പോൾ
അവൻ ആരാധികയ്ക്കായൊരു കവിത കുറിച്ചു തുടങ്ങി.
പ്രണയം നിറച്ച വരികളാൽ ,
ഉന്മാദം ഉറഞ്ഞ വാക്കുകളാൽ ,
രതിമൂർച്ഛയുടെ ലഹരിയാൽ ,
എഴുതിത്തീർത്ത വരികൾക്ക്
അവളുടെ സ്നിഗ്ധതടങ്ങളെ നനയിക്കാനായി.
അവനോ,
ഉരുകി മെയ്യാകെ പടർന്ന നെയ്യിൽ
വഴുതി വഴുതി 
ഏഴു കടലുകൾ താണ്ടിക്കഴിഞ്ഞിരുന്നു.
രണ്ടുപേർ രണ്ടിടങ്ങളിൽ
കവിതയെ രണ്ടുരീതിയിൽ വായിക്കുകയായിരുന്നു അപ്പോൾ !
... ബി.ജി.എൻ വർക്കല

No comments:

Post a Comment