Thursday, February 21, 2019

സ്വപ്നത്തിലെ തണുത്ത സ്പർശം

സ്വപ്നത്തിലെ തണുത്ത സ്പർശം.
.........................................................

ആദിയുഗത്തിലെപ്പോഴോ ആകാം...
അല്ല,സമയകാലങ്ങൾക്കപ്പുറവുമാകാം.
രണ്ടിടത്ത് ...തികച്ചും അന്യരായ്
രണ്ടു പേരുണ്ടായിരുന്നുവത്രെ!

ചിലരവരെക്കുറിച്ചു പറയുമ്പോൾ
ആദവും ഹവ്വയുമെന്ന് വിളിച്ചു.
ചിലർക്കത് ഫോസിലുകൾ മാത്രവും.
പഴകിയ തലയോടുകൾക്ക് ശബ്ദമില്ലല്ലോ.

കാലമവരെ പേരുകൾ മാറി മാറി വിളിച്ചു.
കൃഷ്ണനും രാധയെന്നും
ജോഷ്വയും മറിയമെന്നും
ലൈലയും മജ്നുവെന്നും
മൊയ്തുവും കാഞ്ചന മാലയെന്നും
പേരുകൾ മാറി മാറി വന്നുകൊണ്ടിരുന്നു.
അല്ലല്ല രൂപം മാറിക്കൊണ്ടിരുന്നവർ.

അതിതീവ്രവേദനയുടെയീ തീരത്ത്,
എന്റെ പേരിനൊപ്പം നാളെയുടെ നാവിൽ
നിന്നെയും ചേർത്തു വയ്ക്കുമ്പോഴും
പ്രണയമെന്തേയിങ്ങനെ നോവായിരിക്കുന്നത്.?
ഒരുമിക്കപ്പെടാതെ പോകാൻ മാത്രം
എന്താകും പ്രണയം ചെയ്ത പാപം.?
....... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment