യാത്ര തൻ തുടക്കത്തിൽ
ഒരു പൂവു കാണുന്നു.
അനേകം കമ്യൂണിസ്റ്റ് പച്ചകൾക്കിടയിൽ
ഒരു പൂവു കാണുന്നു.
ഇത് മഹത്തരമെന്നവൾ
വാസനിക്കുന്നു.
യാത്രയുടെ തീരങ്ങളിൽ
ആദ്യപൂവിന്റെ ലഹരിയവളെ ചൂഴുന്നു.
അന്ധതയുടെ യാത്ര
ഒരുകാതം പിന്നിടുമ്പോൾ
കാഴ്ചയിൽ
സുഗന്ധത്തിൽ
പൂക്കളുടെ ഒരു തോട്ടം വന്നെത്തുന്നു .
ആദ്യ സുഗന്ധ മലരിൽ നിന്നും
അനവദ്യതയിലേക്ക് നിപതിക്കുമ്പോൾ
ഓർമ്മയിലൊരു കോണിൽ
ആദ്യപുഷ്പം മഞ്ഞുമൂടി കിടക്കുന്നു.
അവൾ പൂവുകളിലെ സുഗന്ധം നുകർന്നു
പൂന്തോട്ടത്തിലേക്ക് മറയുന്നു.
ഇടയിലെവിടെയോ ഒക്കെ
ആദ്യപൂവിനെ കണ്ടെത്തുമ്പോൾ
ഓർമ്മയുടെ നനുത്ത പുഞ്ചിരി
കൈമാറാനവൾ മറക്കുന്നില്ല.
ഒരിക്കലൂടെ പൂക്കാനാവാതെ
ആ പൂവു മാത്രം
അവളുടെ പുഞ്ചിരി കൊതിച്ചു
കൊഴിയാൻ മടിച്ചു
ഒറ്റയ്ക്ക് വെയിൽ കൊള്ളുന്നു.
........... ബിജു.ജി.നാഥ് വർക്കല,
നൊമ്പരത്തിപ്പൂവ്......
ReplyDeleteആശംസകള്‍
ആശംസകൾ
ReplyDelete