Wednesday, January 2, 2013

ഇലയുടെ ദുഃഖം

കരയില്‍ നിന്നും അകന്നകന്നു
ഒരുപാട് ദൂരെ കരകാണാ കയങ്ങളിലേക്ക്
എടുത്തെറിയപ്പെട്ട ഒരില .
വെറും പാഴില ..!

ഓളങ്ങളില്‍ പെട്ട് ഒഴുകിയൊഴുകി
ദിശയില്ലാതെ എല്ലാ പ്രതീക്ഷകളും കൈവിട്ടു
അതങ്ങനെ അലയുകയാണ് .
സ്വപ്‌നങ്ങള്‍ മരവിച്ച അതിന്റെ
മനസ്സിലെവിടെയോ ഒരു കോണില്‍
നക്ഷ്ടപ്പെട്ട ബാല്യകൌമാരങ്ങള്‍
തന്നുടെ തെങ്ങലുണ്ടോ ?

അറിയാത്ത ദൂരത്തു സഹായത്തിനു
വിളിക്കാനോരാള്‍ പോലുമില്ലാത്ത,
ശരിക്കും ഒറ്റപ്പെട്ട
ഒരു ഇലയുടെ രോദനം ആരറിയാന്‍ ...?

ഒറ്റപ്പെടലിന്റെ വേദന
അതനുഭവിക്കുന്നവര്‍ക്കെ മനസ്സിലാകൂ .
ശബ്ദങ്ങള്‍  കൊണ്ട് നിറഞ്ഞോരന്തരീക്ഷം.
കൂട്ടിനായ്‌ നുള്ളിനോവിക്കാനും
തൊട്ടു തലോടാനും മത്സ്യങ്ങളുണ്ട് ,
മറ്റു വസ്തുക്കള്‍ ഒട്ടനവധി . പക്ഷെ ,
ഞെട്ടറ്റുപോയ ഒരിലയുടെ ജന്മം ഏ റിയാലെത്രനാള്‍ ?

ഒരു കോണില്‍ നിന്നും അഴുകല്‍ തുടങ്ങിയാല്‍
പിന്നെ ഒരു കയറ്റമാകും.
ഒടുവില്‍ എല്ലാ ഭംഗിയും നക്ഷ്ടപ്പെട്ടു
 അവസാനമെന്ന ചോദ്യചിഹ്നത്തില്‍ നോക്കികൊണ്ട്
ഒരു അസ്ഥികൂടം മാത്രം .

ഒരിക്കല്‍ നിറവും രുചിയും സത്തയും
ഉണ്ടായിരുന്ന ഒരിലയുടെ ശോഷിച്ച അസ്ഥിപഞ്ചരം...!
സിരകളില്ലാത്ത , നാഡികളില്ലാത്ത ,
നിറവും മണവുമില്ലാതെ
അതിങ്ങനെ കുറെ നാള്‍ ഉണ്ടാകും .

പിന്നെയത് വിസ്മ്രിതിയിലേക്കലിഞ്ഞു പോകും .
പക്ഷെ,  അപ്പോഴും പുഴ അനസ്യൂതം
ഒഴുകികൊണ്ടേ ഇരിക്കും .
മറ്റൊരായിരം ഇലകളെ വഹിച്ചു കൊണ്ട് ,
തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായ് .....
-----------ബി ജി എന്‍ വര്‍ക്കല -------16.12.1997
 

1 comment:

  1. ഒരില പണ്ടൊരുറുമ്പിന് രക്ഷയായത്രെ.

    ReplyDelete