Wednesday, January 2, 2013

കരയാന്‍ മറന്നവര്‍

എന്റെ മനസ്സിന്‍ ചില്ലുകൂട്ടിലിരുന്നൊരു പ്രാവ് കുറുകുന്നു .
മിഴിയടയുന്ന വെളയിലൂറുന്ന നീര്‍മുത്തില്‍ നിന്റെ മൌനം !

അറിയാത്തൊരു  വേദനയില്‍ എന്റെ നെഞ്ച് പൊടിയുമ്പോള്‍
ഹൃദയം മെല്ലെ കൂടുപൊട്ടിച്ചെറിയുന്ന ശബ്ദം ബാക്കിയാകുന്നു .

മെല്ലെ  തുറക്കുമെന്‍  മിഴിത്തുമ്പില്‍ നിന്റെ നൊമ്പരം ,
അതെന്റെ സാന്ത്വനമാകുമെങ്കില്‍ ഞാന്‍ ധന്യനായേനെ .

പൊട്ടിത്തകര്‍ന്ന വീണക്കമ്പികളില്‍ നക്ഷ്ടപെട്ട കൌമാരം !
ഒരിക്കലും  തിരിച്ചുവരാത്ത ബാല്യത്തിന്റെ ഈണം തേങ്ങലാകുന്നു .

കനലുകള്‍  ചാരം മൂടിക്കിടക്കുന്ന നിന്റെ ഓര്‍മ്മയില്‍ ,
നിന്‍ മുഖം മാത്രം ഓര്‍മ്മത്തെറ്റുപോല്‍ ജ്വലിച്ചു നില്‍ക്കുന്നു .

എല്ലാം നക്ഷ്ടങ്ങള്‍ , നക്ഷ്ടങ്ങള്‍ മാത്രം ബാക്കിവച്ചുകൊണ്ട്
ഞാനിന്നും ജീവിക്കുന്നുവോ ? ഇല്ല ഞാന്‍ മരിച്ചു പോയിരിക്കുന്നു .

കരയാതെ കരയാനും , ചിരിക്കാനും പഠിപ്പിച്ച നിന്റെ യൌവ്വന -
ത്തിന്റെ തിരയില്‍ ഞാനെന്റെ നിശ്വാസങ്ങള്‍ ഇറക്കി വയ്ക്കട്ടെ .

ആരുടെയോ വിരിമാറില്‍ നീ മയങ്ങുമ്പോള്‍ മാറില്‍ കൊണ്ട്
മുറിയുന്ന ഒരു ലോക്കറ്റായി തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

ഉള്ളിന്റെ ഉള്ളില്‍ ഒരു പഴയതകരപ്പെട്ടിയില്‍ നിന്നെ ഞാന്‍
ഭദ്രമായടക്കി വയ്ക്കട്ടെ , നീ എന്നെ ശപിക്കാതിരിക്കാന്‍ മാത്രം .
------------------ബി ജി എന്‍ വര്‍ക്കല ----- 22.05.2001

No comments:

Post a Comment