Friday, October 20, 2017

കിളിക്കൂടുകള്‍


കൂട്ടിലിട്ട കിളിയൊരു
രക്ഷകനെ പ്രതീക്ഷിക്കും.
സ്വതന്ത്രമാകുമ്പോള്‍
ഇണക്കിളിയേയും.
ചുരുങ്ങിയ ലോകത്തില്‍ നിന്നും
വിശാലമായ ആകാശത്തില്‍
അതിനൊരിക്കലും
ഇണയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല
ഇണകളെ മാറി മാറി പരീക്ഷിക്കാന്‍ കഴിയാതെ
പകച്ചു നില്‍ക്കുന്ന കിളിയെ
ഇണക്കിയെടുക്കാന്‍ പഠിച്ചവര്‍
ഏറെയുള്ള ലോകത്തില്‍
തിരഞ്ഞെടുപ്പൊരു തലവേദനയാകുന്നു .
ഒന്നുമോര്‍ക്കാതെ
മുന്നിലെ ചിറകുകള്‍ തുണയെന്നു കരുതുമ്പോള്‍
കിളി ഓര്‍ക്കുക
നഷ്ടമാകുന്ന കാലം മാത്രമാകും .
വിധിയെന്ന് കരുതി വീണ്ടും
മറ്റൊരു കൂട്ടിലേക്ക് കിളി പറന്നു കയറും
എല്ലാ കൂടുകളും ബന്ധനമല്ല
കൂടിനു പാകമാകാത്ത കിളികള്‍
സ്വയം തീര്‍ക്കുന്ന തടവറകളാണ്
ചരിത്രത്തില്‍ ദാമ്പത്യം എന്ന് വിളിക്കപ്പെടുന്നത്
-------ബിജു.ജി.നാഥ് വര്‍ക്കല

4 comments:

  1. ഇതില്‍ ഏതു വരിയാണ് എടുത്തെഴുതി അഭിപ്രായം പറയേണ്ടതെന്നും ഏതു വരിയാണ് വിശകലനം ചെയ്യേണ്ടതെന്നും ആലോചിച്ച് ഞാനല്പം പകച്ചു എന്ന് പറയാതെ വയ്യ. അവസാനം തീരുമാനിച്ചു , ഇത്രമാത്രം.. " നഷ്ടമാകുന്ന കാലം മാത്രം..."

    ReplyDelete
    Replies
    1. അതെ അതു മനസ്സിലാക്കുമ്പോഴാണ് മനസ്സില്‍ ഒരു തിരയിളക്കം സംഭവിക്കുന്നത്. പലപ്പോഴും അതോര്‍ത്തു മുന്‍പിന്‍ ചിന്തിക്കാതെ ആദ്യം കാണുന്ന തിരയിലേക്ക് എടുത്തു ചാടുന്നു ചിലര്‍

      Delete
  2. നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    ReplyDelete