Friday, December 14, 2012

നിയോഗം

ശൂന്യമായ മനസ്സിലേക്ക് ഒരോര്‍മ്മത്തെറ്റ്‌ പോലെ ഒരു മയില്‍പ്പീലിത്തുണ്ട് കടന്നു വരുന്നു ...! കാരണമറിയാതൊരു തേങ്ങല്‍ ഉള്ളിലുയര്‍ന്നു.
പുള്ളുവന്റെ പാട്ടില്‍ അലയടിച്ചെത്തിയത് സാന്ദ്രമായൊരു തപസ്സിന്റെ ഇഴകളായിരുന്നു . മനു നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നും വീണ്ടും പറയുന്നു " പിതാ രക്ഷതി കൌമാരേ "
ഇല്ല , അത് ശരിയാകില്ല . അല്ലെങ്കിലുമെങ്ങനെയാ അത് ശരിയാകുക ?
ഓര്‍ക്കുമ്പോള്‍ ഒരു തമാശ പോലെ .
നിര്‍മ്മലമായ മനസ്സും ശുദ്ധമായ ശരീരവും ഒക്കെയും ഒരു നിയോഗം പോലെ .!
പുകഞ്ഞു കത്തുന്ന ചന്ദനത്തിരികളുടെ ഗന്ധം ഒരു നക്ഷ്ടസ്മ്രിതിയായി .....
ദേവുവിന്റെ ശരീരത്തിനും ഇതേ ഗന്ധമായിരുന്നു . അന്നവള്‍ എനിക്ക് തന്ന മയില്‍പീലിത്തുണ്ടും, പിന്നെ എന്നും അത് പെറ്റ്പെരുകിയോ എന്നറിയാനുള്ള വരവും ഒരു മോഹ സാക്ഷാത്കാരം ആയിരുന്നുവോ ?.
ഒടുവിലെന്നോ , കാലങ്ങള്‍ക്കുശേഷം നക്ഷ്ടപെട്ട മയില്‍പ്പീലി തുണ്ടിനായ്‌ വന്ന ദേവുവിനു നക്ഷ്ടങ്ങലേറെ സംഭവിച്ചു .
ഒടുവിലവളുടെ സ്വപ്നം ഫലിച്ചു . അവളുടെ മയില്‍പ്പീലി തുണ്ട് പ്രസവിച്ചു .
എന്നെ പോലെ സുന്ദരനായ ഒരു തെറ്റിനെ ...!
കാലം വിളക്കിച്ചെര്‍ക്കാന്‍ ശ്രമിച്ചു വിധി തട്ടിയെറിഞ്ഞു . അതാണ്‌ സത്യം . അല്ലെങ്കില്‍ എങ്ങനെയാണ് അവള്‍ മരിച്ചത് ? ഞാന്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ?
ഒന്നും ശരിയായിരുന്നില്ല . ഒന്നുമൊന്നും .
നേടുവാനുള്ള ശ്രമം വീണ്ടും ബാക്കിയായി. അപ്പോഴാണ്‌ തന്റെ (?) കുഞ്ഞു തന്നെ തള്ളിപ്പറയുന്നത് .
ഇപ്പോള്‍ മനസ്സില്‍ ചിരിയുണരുക ആണ് .
ഞാനൊന്ന് പൊട്ടി ചിരിക്കട്ടെ ഉറക്കെ ഉറക്കെ . പക്ഷെ ......?
--------------ബി ജി എന്‍ വര്‍ക്കല ...26.09.1994

No comments:

Post a Comment