Monday, December 17, 2012

ഓര്‍മ്മയില്‍ ഒരു മഞ്ഞു തുള്ളിയായ്‌ ....!

ദൂരെ പകലിന്റെ ചൂടിന്‍ കരുത്തില്‍ ആലസ്യം പൂണ്ടു കിടക്കുന്ന പുഴയുടെ തിളക്കം . കാത്തിരിക്കുന്നഅവളുടെ ചുണ്ടുകളില്‍ വെള്ളി വെളിച്ചം . അവള്‍ കാത്തിരിക്കുകയാണ് , വരുന്ന രാവിലെപ്പോഴോ അണയുന്ന സാന്ത്വനത്തിന്റെ കുളിര്‍കാറ്റിനെ കള്ളനെ പോലെ കടന്നു വരുന്ന പൌര്‍ണ്ണമിയെ..!
മൌനത്തിന്റെ തിരശ്ശീല നീക്കി ഇടക്കെപ്പോഴോ കടന്നുവരുന്ന ശബ്ദത്തിനു കൊടുംകാറ്റിന്റെ ശക്തിയുണ്ട് . നിമിഷങ്ങള്‍ വാചാലമാകുന്ന അവസ്ഥ .
അവിടെ സര്‍ഗ്ഗസ്രിക്ഷ്ടിയുടെ ഈറ്റ് നോവ്‌ മാത്രം .
സംഗീതമായ്‌  നേര്‍ത്ത കിരണമായ്‌ ,മനസ്സിനെ പിടിച്ചു തഴുകിയുറക്കിയ അമ്മയുടെ തലോടല്‍ പോലെ., സ്നിഗ്ദമായ ഒരോര്‍മ്മ .
നിന്നെകുറിച്ചോര്‍ക്കുകയാണെങ്കില്‍ എനിക്കെന്നെ മറക്കാന്‍ തോന്നും. അരവി ഒരനുഗ്രഹമാണ് . പക്ഷെ മറവി എപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന ഒരു അനുഭവമാണ് .
ഹൃദയം നിറയെ സ്നേഹവുമായ്‌ എന്നൊക്കെ പറഞ്ഞും വായിച്ചും കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ അനിര്‍വ്വചനീയമായ ഒരു അനുഭൂതി . അതാണെപ്പോഴും എന്നെ നടുക്കുന്നത് . കരഞ്ഞു തളര്‍ന്നുറങ്ങുന്ന  കുഞ്ഞിനെ തലോടി വിശന്ന വയറും ഒട്ടിയ മുലകാമ്പുമായി അമ്മയുടെ തേങ്ങലുകള്‍ എന്നെ നിദ്രാഭരിതനാക്കുന്നു . നാലണ കാശിനു വേണ്ടി അപരിചിതമായ ഒരു ശരീരവും താങ്ങി ഒരു യന്ത്രം പോലെ കിടക്കുന്ന സ്ത്രീയുടെ ദൈന്യത എന്റെ സങ്കടം ആകുന്നു . ഇരച്ചു പെയ്യുന്ന മഴയിലൂടെ ഒന്നുകൂടെ ഓടി തിമര്‍ക്കാന്‍ , അമ്മയുടെ മടിയില്‍ കുഞ്ഞായി എല്ലാം മറന്നോന്നുറങ്ങാന്‍ , അച്ഛന്റെ കയ്യും പിടിച്ചു ഒന്ന് കൂടി നാടുവഴികളിലൂടെ ചുറ്റി നടക്കാന്‍  ഒക്കെ മോഹങ്ങളുണ്ട് .പക്ഷെ ഞാന്‍ മുതിര്‍ന്നില്ലേ ? ആ പഴയ മോഹങ്ങള്‍ ഇനി ഒരിക്കലും വരാത്ത വണ്ണം അപ്രത്യേക്ഷമായില്ലേ ? ഒരിക്കലും കേള്‍ക്കാത്തൊരു താരാട്ടായി കുഞ്ഞു പെങ്ങള്‍ എന്നാ സ്വപ്നം പോലും വൃഥാവിലായില്ലേ .. ജീവിക്കാന്‍ വേണ്ടി ഉള്ള പ്രയാണത്തിനിടക്ക് എപ്പോഴോ മറക്കേണ്ടി വന്ന കിനാവുകള്‍ ഓര്‍ത്തുവയ്ക്കാന്‍ കാലം നല്‍കിയ മധുരങ്ങള്‍ . മനസ്സിന്റെ മണിച്ചെപ്പില്‍ എന്നും സൂക്ഷിക്കാന്‍ ഞാന്‍ ഒരുകി വച്ച നിമിഷങ്ങള്‍ ..!
ഇളവെയില്‍ കൊണ്ട് കിടക്കാനും കൊതി തീരെ അസ്തമയ സൂര്യന്റെ തലോടല്‍ ഏറ്റുവാങ്ങാനും നനഞ്ഞ കാല്‍പാദങ്ങള്‍ വലിച്ചു  വച്ച് പിന്നെയും  ആഴിപ്പരപ്പിലേക്ക് ഓടിചെല്ലാനും വെറുതെയെങ്കിലും മനസ്സ് കൊതിക്കുക ആണ് . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാത്തവന്റെ അവസ്ഥ ..! ഒരു പാട് തവണ വിഷയമാക്കിയ ഒരു പ്രഹേളിക . സ്വയം കൊണ്ട് നടക്കാനായി കരുതിവച്ചിരിക്കുന്ന ഓര്‍മ്മപ്പിണ്ടങ്ങള്‍...!
എവിടെയോ ഒരുകൊച്ചു പാദസരം കിലുങ്ങുന്നു ... ചുവന്നു തുടുത്ത കാലടികള്‍ ...!
----------------------------ബി ജി എന്‍ വര്‍ക്കല ------------17.01.1997   

No comments:

Post a Comment