Tuesday, September 25, 2012

ലക്ഷ്മിയേടത്തിയുടെ ഇഷ്ടങ്ങള്‍

ലക്ഷ്മിയേടത്തിക്ക് വല്യ ഇഷ്ടമാ
രാഘവേട്ടനെ.
ഒരു സഞ്ചാരി എന്നതാകാം,
അതോ യാത്രയുടെ സൗകുമാര്യം ?
അതാണ്‌ ഭ്രമം എന്ന് സമ്മതിക്കില്ല പക്ഷെ!

യാത്രക്ക് കൂടെകൊണ്ട് പോകുന്നത്
തൊണ്ടിപഴങ്ങള്‍ കൂടോടയാണ് .
വെണ്‍ശംഖുകള്‍ ആഴിയില്‍ നിന്നും
മുങ്ങിയെടുത്ത് താലോലിക്കുന്നതു,

സഹ്യസാനുവിന്റെ ഉത്തുംഗശൃംഗത്തില്‍
അപൂര്‍വ്വമായ് വിളയുന്ന രുദ്രാക്ഷമണികള്‍
മണിക്കൂറുകള്‍ ചിലവിട്ടു ഏകമുഖമാണോ -
യെന്നു തിട്ടപെടുത്തുന്ന വിരുതും ,

ഭൂമിതന്‍ ആഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങുന്ന ഗര്‍ത്തങ്ങളില്‍
കാന്തികവലയം തീര്‍ക്കുന്ന ദിശാ
മാറ്റം പഠിക്കുന്നതും മറക്കാനാവില്ല
ലക്ഷ്മിയേടത്തിക്കൊരിക്കലും .

ഘോരവനങ്ങളില്‍ , പുല്തകിടികളില്‍
ചോലവനങ്ങളില്‍ മുങ്ങിയും പൊങ്ങിയും
തിമിര്‍ക്കുന്ന രാഘവേട്ടന്റെ മുഖം
ആ കണ്ണുകളിലെ നക്ഷത്രങ്ങള്‍
കൗതുകമാണ് ലക്ഷ്മിയേടത്തിക്ക്
അത് ഒപ്പിയെടുക്കാന്‍ മിഴികളാല്‍ .

യാത്ര ചെയ്തു തളര്‍ന്നു വരുന്ന
രാഘവേട്ടന്റെ വിയര്‍ത്ത മാറിലെ
ലവണരസം ചുണ്ടാലൊപ്പിയെടുത്തു
തനെത്ര ഭാഗ്യവതിയാണെന്നു
ലക്ഷ്മിയേടത്തി ഓര്‍ക്കാറുണ്ട് .
-------------ബി ജി എന്‍

No comments:

Post a Comment