Saturday, August 27, 2022

ഫ്രാന്കോ വിധിയുടെ വിലയിരുത്തല്‍

വിധിന്യായവും വിധികര്‍ത്താക്കളും സമൂഹത്തിന്റെ പരിച്ഛേദമാണ് . ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സാധ്യമല്ലാത്തവിധം ദുസ്സഹമാക്കുന്ന ഘട്ടങ്ങള്‍ ചിലര്‍ക്കെങ്കിലും ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും . ഇവിടെ ഇരയെന്ന വാക്കില്‍ കൊരുത്ത് കോടതി ഇത്തരം ഒരു ദുസ്സഹമായ ജീവിതത്തെ സമൂഹത്തിലേക്കിട്ട് തരികയായിരുന്നു എന്നതാണു വാസ്തവം . ഇതാദ്യത്തേത് അല്ല . അവസാനത്തേതും . മതവും പുരുഷനും ഒരു വലിയ ശാക്തികഘടകമായി കുറഞ്ഞത് രണ്ടായിരത്തഞ്ഞൂറു കൊല്ലാമെങ്കിലും ആയിട്ടുണ്ടാകണം മനുഷ്യ സമൂഹത്തെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടു . ഈ കാലഘട്ടത്തിന്റെ ആരംഭത്തോടെ മനുഷ്യരില്‍ വളരെ പ്രത്യക്ഷപരമായിത്തന്നെ രണ്ടു തരം മനുഷ്യരുണ്ടായി . ഒന്നു അധികാരത്തിന്റെ മൊത്തക്കച്ചവടക്കാരായ പുരുഷന്മാരും രണ്ട് സഹനത്തിന്റെ നിതാന്തതാഴ്വരയുടെ വാസകരായ സ്ത്രീകളും. മതവും ജാതിയും മറ്റ് എല്ലാ സാമൂഹിക ഘടകങ്ങളും സ്ത്രീയെ തന്റെ കാള്‍ക്കീഴില്‍ തന്നെ സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ഔപചാരികതയോടെ , ദയാവായ്പ്പോടെ അവള്‍ക്ക് നല്‍കിയെന്ന് (നല്കാന്‍ നീയാര് എന്ന ചോദ്യം ഉള്ളില്‍പ്പോലും കരുതാന്‍ അവര്‍ക്ക് കഴിയാതെ പോയതെന്താകും?) പുരുഷനും അവന്റെ മതവും അവന്റെ ദൈവവും വലിയ ഘോഷത്തോടെ പറഞ്ഞു വച്ചു. ദാനം കിട്ടിയ സ്വാതന്ത്ര്യം അവള്‍ ആഘോഷിച്ചത് കണ്ണീരിലും വിങ്ങിപ്പോട്ടലുകളിലും സന്തോഷം ഒട്ടിച്ചു വച്ച് ചിരിക്കാന്‍ പാദിച്ചുകൊണ്ടാണ് . അവളുടെ മക്കളില്‍ പെണ്ണായി പിറന്നവര്‍ക്കെല്ലാം അവള്‍ പകര്‍ന്നു കൊടുത്തത് നീ സഹിക്കേണ്ടവല്‍ ആണെന്ന വേദവാക്യം ത്തന്നെയാണ് . തത്വത്തില്‍ അവളുമാര്‍ സ്വയം അണിഞ്ഞ കൂലമഹിമയുടെ ചിഹ്നമായിരുന്നു പുരുഷന്റെ ഒന്നാം സ്ഥാനം സമ്മതിച്ചുകൊടുക്കലും അതിന്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി ഇരകള്‍ ആകുക എന്നത് തന്റെ കടമയാണെന്ന ബോധവും . പതിനെട്ടാം നൂറ്റാണ്ടിന്റെ തിരുശേഷിപ്പുകള്‍ ആയ വിക്ടോറിയന്‍ നിയമങ്ങളെയും സനാതന ധര്‍മ്മത്തിന്റെ നിയമസംഹിതയായ മനുസ്മൃതിയും പകര്‍ന്നു നല്കിയ സാത്തായാണ് ഇന്ത്യന്‍ നീതിന്യായ വ്യേവസ്ഥ . അതിന്റെ എല്ലാ അവസ്ഥകളിലും അത് പരിരക്ഷ നല്‍കുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണെന്ന് പറയുമ്പോഴും , ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഉപയോഗിക്കുമ്പോഴും കണ്ണുകെട്ടിയ നീതിദേവതയുടെ ബിംബവത്കരണത്തിലൂടെയും പൊതു ജനത്തിന് നല്‍കുന്ന സന്ദേസന്ദേശം നിയമപരിരക്ഷയുടെ ശീതളതൈലമായിരിക്കുമ്പോഴും അബലരായ ജനങ്ങള്‍ക്കിന്നും ഒട്ടകം സൂചിക്കുഴയിലൂടെ സഞ്ചരിക്കുമ്പോലെ കദിനമാണ് നീതി ലഭിക്കുക എന്നത് . അതിനാലാണ് കോടതിയുടെ ഉള്ളില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ക്കൊന്നും വ്യെക്തവും ശക്തവുമായ തെളിവുകളില്ലാതെ ആയുസ്സില്ലാതെപോകുന്നത് . വാഡി പ്രതിയാകുന്നതും പ്രതി വാദിയാകുന്നതും ഇത്തരം തെളിവുകളുടെ സൃഷ്ടിയിലൂടെയാണ് . ആധുനിക ലോകത്ത് തെളിവുകള്‍ സൃഷ്ടിക്കുക എന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ലല്ലോ . മിടുക്കനായ ഒരു വക്കീലും കൈ നിറയെ പണവും അധികാരത്തിന്റെ സ്വാധീനവും ഉണ്ടെങ്കില്‍ ഏത് അപരാധിക്കും നിരപരാധിയും ഏത് നിരപരാധിക്കും അപരാധിയും ആയി മാറാന്‍ കഴിയും. മതത്തിന്റെ പരിരക്ഷ എന്നു പറയുന്നതു അധികാരത്തെക്കാള്‍ വലുതാണ് നമ്മുടെ സമൂഹത്തിനു . നൂറ്റാണ്ടുകള്‍ കൊണ്ട് ഉരുത്തിരിഞ്ഞുണ്ടായ ഒരു വിശ്വാസത്തെയും ആചാരങ്ങളെയും ഒരു നൊടിയിട കൊണ്ട് മാറ്റിയെടുക്കുക സാധ്യമല്ലല്ലോ . ശക്തമായ ഒരു വക്കീലിന്റെ കുറവും അബലതയുടെ ദയനീയതയും കൊണ്ട് മാത്രമാണു ഏറെ വിവാദമായ ബിഷപ്പ് ഫ്രാങ്കോ കേസ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തോല്‍വിയടയേണ്ടി വന്നത് എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകുന്ന സംഗതിയാണ് . വിധിന്യായത്തില്‍ പകുതിയോളം ഭാഗത്തോളം വളരെ വ്യെക്തമായി വിധികര്‍ത്താവ് അക്കമിട്ടു നിരത്തുന്ന കാര്യകാരണങ്ങള്‍ ഇത് സാധൂകരിക്കുന്നു . പത്തു പോയിന്റുകള്‍ ആണ് തെളിയിക്കപ്പെടാനായി മുന്നില്‍ ഉണ്ടായിരുന്നത് . ആ പത്തുപോയിന്‍റുകള്‍ പക്ഷേ തെളിവുകളുടെ ബലമില്ലായ്മകൊണ്ടു മാത്രം തെളിയിക്കാന്‍ കഴിയാത്തതായി മാറി . പതിമൂന്നു വട്ടം ലൈങ്ഗികമായി ഉപയോഗിച്ചിട്ടും അത് തെളിയിക്കേണ്ട ബാധ്യത സ്ത്രീയുടേത് മാത്രമായിരുന്നു . അതിനു വേണ്ടിയിരുന്നത് തെളിവുകള്‍ ആയിരുന്നു . കവിളിലും വായിലും കൈയ്യിലും യോനിയിലും നിന്ന് ഇര തെളിവുകള്‍ സൂക്ഷിക്കണമായിരുന്നു എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തെളിവിന് വേണ്ടി . പിതാവിന്നു തുല്യമെന്നോ , ദൈവത്തിന്റെ പ്രതിപുരുഷനെന്നോ വിവക്ഷിക്കാവുന്ന ഒരിടത്തിരിക്കുന്ന ഒരാളുടെ അടുത്തു നിന്നും ഒരു വിശ്വാസിക്കു ഏല്‍ക്കുന്ന മുറിവുകള്‍ക്ക് , തനിക്ക് സംഭവിക്കുന്ന അനീതികള്‍ക്കൊക്കെ ഇര സമയസമയം ആരോടെങ്കിലും ഒക്കെ വിവരിച്ചുകൊടുക്കുകയും അത് വ്യെക്തമായി അക്ഷരത്തെട്ടില്ലാതെ പില്‍ക്കാലത്തും പറയുകയും ചെയ്യേണ്ടിയിരിക്കുന്നു . പൊട്ടിപ്പോയ കന്യാചര്‍മ്മം , ബിഷപ്പിന്റെ വിരലുകൊണ്ടുള്ള പ്രയോഗത്താലാണോ , ലിംഗ പ്രയോഗത്താലാണോ സംഭവിച്ചതെന്ന് തെളിവ് സഹിതം സ്ഥാപിക്കപ്പെടേണ്ടത് ഇരയുടെ കടമയാണ് . യോനിക്കുള്ളില്‍ നിയമം മാസങ്ങള്‍ക്കൊ വര്‍ഷങ്ങള്‍ക്കൊ അപ്പുറം ബീജത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുന്നത് ആധുനിക സമൂഹത്തിനു അപമാനകരമായ ഒരു വസ്തുത ത്തന്നെയാണ് . പുരുഷബീജം തിരഞ്ഞു സ്ത്രീയുടെ യോനിയില്‍ കൈ കടത്തുന്ന നിയമം പുരുഷന്റെ ചര്‍മ്മം മുറിഞ്ഞോ , യോനി ശ്രവങ്ങള്‍ ഉണ്ടോ എന്നല്ല പരിശോധിയ്ക്കുക പകരം , ഇര ആരോപിക്കുന്ന വിധത്തില്‍ പെരുമാറാന്‍ തക്ക ലൈങ്ഗിക ആരോഗ്യം ഉണ്ടോ എന്നു മാത്രമാകും . ഇരയുടെ മേല്‍ തെറ്റായ ആരോപണങ്ങള്‍ കേസ് ബലക്കാന്‍ വേണ്ടിയാരെങ്കിലും ഉപോയ്ഗിച്ചിട്ടുണ്ട് എങ്കില്‍ വിശിഷ്യാ സദാചാര ഭ്രംശം സംഭവിച്ചു എന്നാന്നതെങ്കില്‍ പിന്നെ ഇരയുടെ പൊട്ടിയ കന്യാചര്‍മ്മത്തിന് കാരണം വേറെ തിറയേണ്ടതുണ്ടോ എന്നു നിയമം സംശയം ചോദിചെന്നിരിക്കും. കാരണം നിയമവും പറയുവാന്‍ ശ്രമിക്കുക ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും കേടു ഇലക്ക് മാത്രമെന്നാണല്ലോ . പ്രതി എന്തു മെസ്സേജ് ആണ് ഇരയ്ക്ക് അയച്ചത് എന്നറിയാണ്‍ ഇര തന്റെ മൊബൈലും ലാപ്പൂമ് ഒക്കെ നാല്‍കേണ്ടി വരും ഇല്ലെങ്കില്‍ തെളിവുകള്‍ ദുര്‍ബ്ബലമാകും . പ്രതിയുടെ മൊബൈലില്‍ നിന്നും അത് ലഭിക്കുന്നതിന് ഈ പറയുന്ന സാങ്കേതിക വിദ്യകള്‍ ഒന്നും തന്നെ ഇന്നും ലഭ്യമല്ലല്ലോ . ഇര മനപൂര്‍വ്വം മാറ്റിവച്ച മൊബൈല്‍ അതോ ആക്രിക്കടയില്‍ വിറ്റേന്നു കരുത്തുന്ന മൊബൈല്‍ ഇല്ലാത്ത്ഥ് കൊണ്ട് ഇരയുടെ വാദം ബലപ്പെടുകയില്ല എന്നു പറയുന്നിടത്തും ആരോപണം ഉന്നയിക്കുന്ന പ്രതിയുടെ കൂട്ട് പ്രതിയായവളുടെ മൊബൈല്‍ ആര്‍ക്കോ നല്‍കിയെന്നത് വിഷയമാകുന്നില്ല . തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് ഇരയാണ് . അതില്‍ ഇര പരാജയപ്പെട്ടാല്‍ വൈകാരികഥയ്ക്ക് കോടതിയില്‍ സ്ഥാനമില്ല എന്നത് അറിയണം . ഇര പാതി വസ്ത്രം ധരിച്ചു ബാക്കി കൈയ്യില്‍ പിടിച്ച് പുറത്തു പോയാലും , തുണി ഉടുക്കാതെ പോയാലും അത് ആരേലും ഒക്കെ കാണുകയോ വിളിച്ച് കാണിക്കുകയോ വേണം . സാക്ഷികള്‍ ആണല്ലോ പ്രദാനം . പുതിയ തലമുറയ്ക്ക് ഈ വിധി ഒരു നല്ല പഠനം ആകും എന്നു കരുത്തുന്നു . നിങ്ങള്‍ എപ്പോഴും ഒരു മൂന്നാം കണ്ണു ശരീരത്ത് ഘടിപ്പിക്കുക . ഒപ്പം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും എന്നത് മുങ്കൂട്ടി കണ്ടു നിങ്ങള്‍ തെളിവുകള്‍ സംഭരിച്ചു വയ്ക്കുക . സത്യത്തില്‍ സ്കൂള്‍ താളം മുതല്‍ കുട്ടികള്‍ക്ക് നിയമ ബോധവും ലൈങ്ഗിക വിദ്യാഭ്യാസവും നല്കേണ്ടതുണ്ട് . മതബോധം നല്കാന്‍ പ്രായപൂര്‍ത്തിയാകാണാം എന്നൊരു നിയമവും ഇരുപത്തിയൊന്ന് വയസ്സിന്റ്റെ നിയമനിര്‍മ്മാണത്തോടൊപ്പം നടത്താന്‍ അധികാരികള്‍ക്ക് ചങ്കൂറപ്പുണ്ടാകണം . അതല്ലായെങ്കില്‍ ഇരകള്‍ എത്ര വിദ്യാസംഭണരാണെന്ന അത്ഭുതം കൂരിയിട്ടും കാര്യമുണ്ടാകില്ല . ഉന്നത വിദ്യാഭ്യാസമുള്ള ഇരുയാപ്ത്തിയഞ്ച് വയസ്സേങ്കിലും പ്രായമുള്ള ഒരു സ്ത്രീക്ക് പോലും ലൈങ്ഗികതയെക്കുറിച്ച് ഒരു പുണാക്കും അറിയാന്‍ കഴിയുന്നുണ്ടാകില്ല . മാസം തോറും ആര്‍ത്തവം സംഭവിക്കുന്നുണ്ടെങ്കിലും അതെന്താണ് എന്നറിയാണ്‍ വയ്യാത്ത , തങ്ങളുടെ ആ ഭാഗത്ത് മൂത്രം ഒഴിക്കാനുള്ളതല്ലാതെ മറ്റൊരു ദ്വാരം കൂടെയുണ്ടെന്ന് അറിയാത്ത സ്ത്രീകളോട് ആണ് നാം പ്രായവും പക്വതയുടെയും കഥകള്‍ പറയുക . ജീവിതം മനോഹരമാണ് . അതിനെ ജീവിച്ച് തീര്‍ക്കാന്‍ കഴിയണം ഒരു വ്യെക്തിയുടെ എല്ലാ സ്വാതന്ത്ര്യത്തോടും . ആരുടേയും ഔദാര്യമാകരുതു സ്വാതന്ത്ര്യം . ആരുടേയും അടിമയല്ല അപരനെന്ന ബോധം ഉണ്ടാകണം . സമത്വമുള്ള ഒരു സമൂഹവും സമഭാവനയുടെ മനസ്സും ആവശ്യമാണ് . മതമല്ല , ദൈവമോ ദൈവ നിയമങ്ങളോ അല്ല മനുഷ്യന്റെ ജീവിതത്തിന്റെ സഞ്ചാര പാത നിര്‍ണ്ണയിക്കേണ്ടത് . അതിനു വേണ്ടത് മനുഷ്യനെന്ന ജീവിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശത്തെ പകുത്തെടുക്കുന്ന ചിന്തകള്‍ ഇല്ലാതാകുക എന്നതാണ്. പ്രകൃതിയിലെ മറ്റ് മൃഗങ്ങള്‍ക്കൊന്നും ഇല്ലാത്ത സവിശേഷ ഗുണമായ ചിന്തിക്കാനുള്ള തലച്ചോറ് എല്ലാവര്ക്കും ഒരുപോലെയാണ് മനുഷ്യജീവിയിലുള്ളത് . അതിനെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വിടുക . ജീവിതം സന്തോഷപൂര്‍ണ്ണമാകട്ടെ . ബിജു ജി. നാഥ്

No comments:

Post a Comment