Friday, July 15, 2016

കവിതയും ഞാനും .


ഞാനൊരു മുൾമരമായിരുന്നു.
മരുഭൂമിയിൽ തളിരിട്ട
ഒരേകാന്ത മരം .
കവിതയൊരു കാറ്റായിരുന്നു.
അലസമായി ഒഴുകി നടന്ന
കടന്നു പോയിടങ്ങളെയൊക്കെ
മോഹിപ്പിക്കുന്ന തണുത്ത വിരലിന്നുടമ.
അവളുടെ സഞ്ചാരപഥത്തിൽ
ഒരിക്കലവൾ തഴുകിപ്പോയൊരു മരം!
അതു ഞാനായിരുന്നു.
തിരികെ വരാത്ത ആ കാറ്റിനെ
കാമിച്ചും മോഹിച്ചും
ഞാനാമൊറ്റമരം വരണ്ടു തുടങ്ങിയിരിക്കുന്നു.
സ്വയം മറിഞ്ഞു വീഴാൻ കഴിയാതെ
മണ്ണെന്നെ മുറുക്കിപ്പിടിച്ചിരിക്കുന്നു.
ആത്മവേദനയുടെ തിരയിളക്കത്തിൽ
ഞാനിലകൾ പൊഴിയ്ക്കാനില്ലാത്തവണ്ണം
ശൂന്യമായിരിക്കുന്നു.
..... ബിജു ജി നാഥ് വർക്കല

1 comment:

  1. മോഹിപ്പിക്കുന്ന തണുത്ത വിരലുകള്‍....,നിരാശ കുറയ്ക്കുക

    ReplyDelete