Wednesday, February 5, 2014

കഴിഞ്ഞ നൂറ്റാണ്ടിലെ വധു


മെടഞ്ഞിട്ട കാർകൂന്തൽ
നിതംബം തലോടണം
മിഴികൾ വാലിട്ടെഴുതെണം
തുളസി കതിരൊന്നു മുടിയിൽ ചൂടേണം
തറയറിയാതെ നടന്നിടേണം 
അടക്കവുമൊതുക്കവും കാട്ടിടേണം
ആണുങ്ങളുമായി കൊഞ്ചിക്കുഴയല്ല്
ഭക്തിയുണ്ടാകണമെപ്പൊഴുമുള്ളിൽ .
പാദസരത്തിൻ കിലുക്കമുണ്ടാകണം
പാചകമെല്ലമറിഞ്ഞിരിക്കേണം.
ഭർത്താവ് കണ്‍കണ്ട ദൈവമെന്നോർക്കണം
ഭർതൃമാതാവിന്റെ ശുശ്രൂക്ഷ നോക്കണം .
ഭൂമിയോളം ക്ഷമയുണ്ടാകണം 
കണ്ണീരു കൂടെപ്പിറപ്പെന്നു കരുതണം .
ഇമ്മട്ടിലെല്ലാമേ ഒത്തുവന്നെന്നാലൊ
ചൊവ്വതൻ ദോഷം ഇല്ലാതിരിക്കണം .
എന്നാലൊരു ജീവിതം നല്കിടാമവൾ 
കൈ നിറയെ പൊന്നുമായി വന്നെന്നാൽ .
-------------------------ബി ജി എൻ

1 comment:

  1. എന്തിലെങ്കിലും കുറവ് വന്നാല്‍ പൊന്നില്‍ തീര്‍ക്കണം!!

    ReplyDelete