Tuesday, February 25, 2014

ധ്വജഭംഗം


ദാഹിക്കുംബോഴൊക്കെ ഞാനോര്‍ക്കുന്നു
ഇരുട്ടില്‍ കടിച്ചു കുടഞ്ഞ
പെണ്ണുടലുകളുടെ ഉറഞ്ഞ തേങ്ങലുകള്‍
എന്നെ വരിയുന്നത് .
തണുപ്പരിച്ചിറങ്ങുന്ന രാവുകളെ
ഭയക്കുന്നു ഞാന്‍
ഉദ്ധരിക്കാനാകാത്ത
മാംസപിണ്ഡമോര്‍ക്കവേ
പിച്ചിചീന്തിയ പൂവുടലുകള്‍
കണ്ണില്‍ കുത്തി നോവിക്കുന്നു .
ഭോഗാസക്തിയുടെ ഉഷ്ണരാവുകളിലോന്നില്‍
കരഞ്ഞു കാറാതെ
പിടഞ്ഞു മാറാതെ
കല്ലുപോലോരുത്തി
കടിച്ചു പറിച്ചോരു കാമക്കലിയില്‍
ഉടല് വിറച്ചോരവസാനരാത്രി .
ഇന്ന് പകലുകള്‍
രാവുകള്‍
വെളിച്ചം ,
നിഴലുകള്‍
വര്‍ണ്ണങ്ങള്‍ ,
ശബ്ദങ്ങള്‍
ഇല്ല
ഭയമരിക്കുന്ന തലച്ചോര്‍ മാത്രം
ഒരു പെണ്സ്വരം പോലും .
-----------ബി ജി എന്‍

No comments:

Post a Comment