Sunday, May 28, 2017

പ്രൈസ് ടാഗ് പേറുന്ന ശില്പികൾ !


എഴുത്തു ഒരു ശില്പം
സാഹിത്യകാരൻ ശില്പിയും .
ശിലയിൽ നിന്നും
ശില്പത്തിലേക്കുള്ള ദൂരം
ആശയത്തിൽ നിന്നും
വിരൽത്തുമ്പിലേക്കുള്ള നിയന്ത്രണമാണ്.
ഹാ! എത്ര മനോഹരമെന്ന
ആശംസകളിൽ ശില്പം പൂർണ്ണമോ?
മനസ്സിലെ ചിത്രത്തെ
ശിലയിൽ പുനർജ്ജനിപ്പിക്കും
ശില്പികൾ ഇന്നില്ല.
കൊടുത്ത മോഡലുകളെ
വരഞ്ഞിടുന്നതിനപ്പുറം
സ്വന്തമായെന്തുണ്ട് ശില്പിയിൽ?
എഴുത്തിടങ്ങളിലിന്നപര ജിഹ്വകൾ കൂടുന്നു.
കമ്യൂണിസം
ഫാസിസം
ദേശീയത
മതം
യുക്തിവാദം
പറഞ്ഞെഴുത്തിന്റെ കാലമാണ്.
ആരോ വരയ്ക്കുന്ന പാതയിൽ
ആർക്കോ വേണ്ടി എഴുതുന്നവർ!
തലച്ചോർ പണയം വച്ച കൂലിയെഴുത്തുകാർ
വിശദീകരണത്തൊഴിലാളികൾ
ഏറാൻ മൂളികൾ
മതേതരത്തിന്റെയും
ദളിത് വാദത്തിന്റെയും പിറകിൽ
ഒളിച്ചിരുന്നു കാര്യം നേടുന്നവർ.
ഇന്ന് ശില്പിയില്ല.
പെയ്ഡ് ജോബിന്റെ കാമ്പില്ലായ്മയിൽ പെട്ട
ശില്പങ്ങൾ നോക്കുകുത്തികൾ മാത്രം!
         ബിജു. ജി. നാഥ് വർക്കല

1 comment:

  1. സത്യം
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete