Saturday, September 21, 2013

താര



റയിൽവേ സ്റ്റേഷനിലെ ഇരുളിൽ തണുത്ത ബഞ്ചിൽ ഒറ്റയ്ക്ക് ചാരിയിരിക്കവേ എന്റെ മനസ്സ് വല്ലാതെ പുകയുകയായിരുന്നു . കഴിഞ്ഞുപോയ നിമിഷങ്ങളുടെ മധുരവും നൊമ്പരവും പേറി ഇരിക്കവേ ഞാൻ പഴയകാലത്തിലേക്ക്‌ തിരിഞ്ഞു നോക്കി . ഈ കൊച്ചു ഗ്രാമത്തിലെ ചെറിയ ഈ സ്റ്റേഷനിൽ ഈ മടക്കയാത്രക്ക്‌ ഞനൊരുങ്ങവെ ഇവിടേയ്ക്ക് എന്നെ നയിച്ച സംഭവങ്ങളിൽ ഞാൻ ഒറ്റയ്കായിരുന്നില്ല . എന്നോടൊപ്പം താരയുണ്ടായിരുന്നു .
ആരാണ് താര എന്നൊരു ചോദ്യം നിങ്ങളിൽ ഉണ്ടായിക്കാണും എന്നും മനസ്സിലായി .
താര . കേരളത്തിന്റെ മലയോരഗ്രാമങ്ങളിൽ ഒന്നിൽ ലോകം കാണാതെ വളർന്ന ഒരു പെണ്ണ് . വിവാഹിതയും രണ്ടു മുതിർന്ന കുട്ടികളുടെ അമ്മയും ആയ താര എങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് ഞാൻ പറയാം .
സൌഹൃദത്തിന്റെ മുഖപുസ്തകത്താളുകളിൽ സ്ഥിരമായി കണ്ടുവന്ന ഒരു മുഖമായിരുന്നു താര . ആശുപത്രിയുടെ മുഷിപ്പിക്കുന്ന ഇടവേളകളിൽ ഗ്രമത്തിന്റെ ഭംഗി തന്റെ മൊബൈൽ ക്യാമറക്കണ്ണ്‍ കളിലൂടെ പകർത്തി പോസ്റ്റുകൾ ചെയ്തിരുന്ന താരയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ചിത്രങ്ങളുടെ ചാരുതയും , ഗ്രാമീണതയുടെ വിശുദ്ധിയും ആണ് . 'തൊട്ടാവാടിയുടെ ചിത്രം' എടുത്തു പോസ്റ്റ്‌ ചെയ്യൂ എന്ന എന്റെ ആവശ്യം സാധിച്ചതിലൂടെയാണ് താര എന്റെ ജീവിതത്തിലേക്കും പ്രവേശിച്ചത്‌ .
നമ്മൾ പരസ്പരം വളരെ വേഗം അടുക്കുകയായിരുന്നു . മനസ്സുകൾ തുറന്നു നമ്മൾ . എന്റെ വിഷാദങ്ങളും ഏകാന്തതയും അകറ്റികൊണ്ട് അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു . അവളെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിരുന്നു . സ്വകാര്യ നിമിഷങ്ങളെ കുറിച്ച് പോലും നമ്മൾ പരസ്പരം സംസാരിക്കുമായിരുന്നു . ഒരിക്കലും പരസ്പരം നമ്മൾ കാണില്ല എന്നായിരുന്നു നമുക്കിടയിലെ ആദ്യ കരാർ . എന്നിൽ നിന്നും ഒന്നും അവൾ ആഗ്രഹിച്ചിരുന്നില്ല .
അവളുടെ വാക്കുകളിലൂടെ , ചിത്രങ്ങളിലൂടെ അവളുടെ ഗ്രാമവും , വയലേലകളും , കുന്നുകളും കാവും , കുളവും കൊച്ചു തോടും എല്ലാം ഞാൻ കണ്ടു പരിചയിച്ചു . ചിലപ്പോൾ നമ്മൾ കൊച്ചു കുട്ടികളാകുമായിരുന്നു. അവൾക്കു പിന്നാലെ ഓടുന്ന , അടി കൂടുന്ന , കെട്ടിമറിയുന്ന കൊച്ചു കുട്ടികൾ . ചിലപ്പോൾ അവളെനിക്കു അമ്മ ആകുമായിരുന്നു . മടിയിൽ കിടത്തി വാത്സല്യത്തോടെ എനിക്കവൾ മുലയൂട്ടുമായിരുന്നു . അവളുടെ വയറിൽ ഇക്കിൾ ഇട്ടും പുക്കിൾച്ചുഴിയിൽ  മുത്തമിട്ടും ഞാൻ അവളെ ശല്യം ചെയ്യുമായിരുന്നു .
ഒരു പരുക്കനെ പോലെ വിവാഹ ദിനം മുതൽ ഇന്നോളം അവളെ ആഹരിച്ചിരുന്ന ഭർത്താവിനെ അവൾക്ക്   സ്നേഹിക്കാൻ കഴിയുന്നില്ല എന്നവൾ എന്നോട് വ്യെസനത്തോടെ എത്രയോ വട്ടം പറഞ്ഞു . സ്നേഹപൂർവ്വം ഒരു ചുംബനം പോലും അവൾക്കു കിട്ടിയിരുന്നില്ല . ഉറങ്ങാൻ വരുമ്പോൾ , അയാൾ ഉറങ്ങാൻ വേണ്ടി അവൾ മനപ്പൂർവ്വം വൈകാറുണ്ടായിരുന്നു എന്നും . പക്ഷെ എന്നാൽ പോലും ഉറക്കത്തിനിടയിലെ ഒരു സ്പർശനം പോലും ചിലപ്പോൾ  അയാളിൽ ഉറങ്ങുന്ന  വികാരത്തെ ഉണർത്തുകയും പാതി വേർപെടുന്ന വസ്ത്രങ്ങൾക്കിടയിലൂടെ ധ്രിതിപിടിച്ചു ശത്രുവിനോടെന്നപോലെ അമർത്തിയും കശക്കിയും പുറത്തേറി ഒരു അശ്വമേധം . പിന്നെ തിരിഞ്ഞു കിടന്നു തലവഴി പുതപ്പു മൂടി  സുഖമായി ഉറക്കം .
യാന്ത്രികമായ ഈ ചലനങ്ങൾക്ക് ശേഷം കണ്ണുകൾ നിറഞ്ഞു ശരീരമാകെ നീറി പുകഞ്ഞു ഇരുളിലേക്ക് നോക്കി ഒരു ഉത്തമ ഭാര്യയുടെ വിഡ്ഢിവേഷത്തിൽ അവൾ മയക്കം വരാതെ കിടക്കാറു ണ്ടായിരുന്നു .
ചില പ്രഭാതങ്ങളിൽ അവളുടെ സന്ദേശം എന്നെ തേടി എത്തുമ്പോൾ അതിൽ വിഷാദത്തിന്റെ വേദന പടർന്നു കിടക്കുന്നുണ്ടാകും . 'എനിക്ക് നീറ്റൽ സഹിക്കുന്നില്ല' എന്ന സന്ദേശം എന്റെ മനസ്സില്  ഒരു മുള്ള് കൊണ്ടത്‌ പോലെ കുരുങ്ങി കിടന്നു പലപ്പോഴും .
അയാള് മദ്യപിച്ചു വരുന്ന ദിവസങ്ങളിൽ  സ്വീകരണമുറിയിലെ സോഫയിൽ കിടന്നവൾ പാതിരായ്ക്കെനിക്ക് മെസ്സേജ് തരും ഇന്ന് ഞാൻ രക്ഷപ്പെട്ടു എന്ന് . അന്നവൾ ഉറങ്ങുക അവിടെ ആകും .
എന്റെ അവധിക്കാലം ആയി എന്ന് കേട്ടപ്പോൾ മുതൽ അവൾ ദിവസങ്ങൾ  എണ്ണാൻ തുടങ്ങി. ഇനി നിന്നെ എന്റെ അടുത്ത് കിട്ടുമല്ലോ . എനിക്ക് നിന്നോട് ഇപ്പോഴും സംസാരിക്കാമല്ലോ എന്നൊക്കെ ഉള്ള അവളുടെ സന്തോഷം നിറഞ്ഞ വാക്കുകൾ  കേൾക്കുമ്പോൾ എന്റെ അവധി എന്നെക്കാളും അവളെയാണ് സന്തോഷിപ്പിക്കുന്നത് എന്നോർത്ത് ഞാൻ പുളകം കൊണ്ടു  .
നാട്ടിൽ എത്തിയ ഉടനെ എന്റെ ഫോണിൽ നിന്നും ഞാൻ ആദ്യം വിളിച്ചത് അവളെ ആയിരുന്നു . ഒടുവിൽ  ദിവസങ്ങളുടെ നൂല്പ്പട്ടം ആകാശത്തു അലഞ്ഞു തിരിയുന്ന ഒരുനാളിൽ ഞാൻ അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ കാണണം .
എന്റെ വാക്കുകൾ അവളിൽ സന്തോഷമുണർത്തി . ഒരു പക്ഷെ അവൾ ആശിച്ചിരുന്നിരിക്കാം എന്നിൽ നിന്നൊരു ചോദ്യം അങ്ങനെ .
മനസ്സില് നിറയെ ആശ്ചര്യവും ഉദ്യേഗവുമായി ഞാൻ അവളുടെ ഗ്രാമത്തിൽ എത്തി . നീണ്ട ട്രെയിൻ യാത്രയുടെ മടുപ്പുകൾ ഗ്രാമത്തിന്റെ സുഗന്ധവാഹിയായ മാരുതൻ കവർന്നെടുത്തു .
അവളെ ആദ്യമായി കാണുന്ന ത്രില്ലിൽ ആയിരുന്നു ഞാൻ . ബസ്സുകൾ മാറികേറി ഒടുവിൽ ഞാനെത്തുമ്പോൾ റോഡരികിൽ വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി അവൾ ഉണ്ടായിരുന്നു . സംസാരത്തെക്കാൾ അവൾ എന്നെ നോക്കാൻ ആണ് കൂടുതൽ സമയം എടുത്തത് . അവളുടെ വാക്കുകൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയുടെതിലും അപ്പുറം സന്തോഷപ്രദം ആയിരുന്നു .
അവളുടെ വീട്ടിൽ എത്തുമ്പോൾ ആരുമില്ലായിരുന്നു . എല്ലാരും ഒരു വിശേഷത്തിനു പോയിരിക്കുന്നു വൈകിട്ടെ ഇനി വരൂ.
ആ വലിയ വീട്ടിൽ  ഞാനും അവളും മാത്രം . വിശാലമായ പറമ്പ് ആളനക്കമില്ലാത്ത ഒരു തുരുത്ത് പോലെ . അതിനു നടുവിൽ  ഈ ഒരു വീട് മാത്രം . അടുത്ത വീട് വളരെ അകലെയായിരുന്നു . വീടിനുള്ളിൽ കയറിയതും അവൾ കതകടച്ചു . തിരിഞ്ഞ അവളെ പൊടുന്നനെ ആണ് ഞാൻ വാരിപ്പുണർന്നത് . അതുവരെ മനസ്സിൽ  ഇല്ലായിരുന്ന ഒരു ചിന്ത ആയിരുന്നു അത് . അടക്കി വച്ച സങ്കടങ്ങൾ ചൊരിയും പോലെ എന്റെ തോളിൽ മുഖമാമർത്തി  അവൾ വിങ്ങി വിങ്ങി കരയുകയായിരുന്നു അപ്പോൾ . ദീർഘനേരം നമ്മൾ അങ്ങനെ ആലിംഗനത്തിൽ മുഴുകി നിന്ന് . പിന്നെ പതിയെ അവൾ വേർപെട്ടു എന്നിട്ട് എന്റെ മുഖത്ത് നോക്കാൻ നാണം പോലെ .
' വരൂ ചായ കുടിക്കാം' എന്നുള്ള ക്ഷണത്തോടെ അവൾ എന്നെ ഊണ് മുറിയിലെക്കു ക്ഷണിച്ചു.
ചായയും കാപ്പിയും തന്നു അവൾ എന്റെ അരികിൽ  ഇരുന്നു . അവളുടെ മിഴികളിൽ നോക്കിയപ്പോൾ നക്ഷത്രങ്ങൾ  പോലെ അവ ചിമ്മുന്നുണ്ടായിരുന്നു . ആ മിഴികളിലെ സ്നേഹവും സന്തോഷവും കവർ ന്നെടുക്കാൻ എനിക്ക് കൊതിയായിപോയി . ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്നെ വീടിനകവും പരിസരവും നടന്നു കാണിച്ചു തന്നു . ഒടുവിൽ  നമ്മൾ അവളുടെ ബെഡ് റൂമിൽ  എത്തി . അവളുടെ കിടക്കയിൽ ഞാൻ ഇരുന്നപ്പോൾ അവൾ നാണത്താൽ എന്റെ മുന്നിൽ  നിന്നതെ ഉള്ളൂ . ഞാൻ അവളെ പിടിച്ചു അടുത്തിരുത്തി . അവളുടെ വിരലുകൾ  കയ്യിലെടുത്തു  ഞാൻ തടവിക്കൊണ്ടിരുന്നു . ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു . ഒടുവിൽ  ഞാൻ അവളോട്‌ ചോദിച്ചു 'താരെ ഞാൻ നിന്റെ മടിയിൽ  കിടന്നോട്ടെ' എന്ന് . അവൾ നാണത്തോടെ സമ്മതിച്ചു . അവളുടെ മടിയിൽ  കിടന്നു മിഴികളിൽ നോക്കി ഞാൻ ചിരിച്ചു . എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു . പതിയെ നമ്മിലേക്ക്‌ മറ്റൊരു വികാരം ഉയരുന്നത് ഭയത്തോടെ നമ്മൾ തിരിച്ചറിഞ്ഞു . പക്ഷെ അതിനെ തടയാൻ രണ്ടുപേരും അശക്തരായിരുന്നു . നിമിഷങ്ങൾക്ക് തീപിടിച്ചപ്പോൾ എന്റെ വിരലുകൾ  അവളുടെ ഉടയാടകളുടെ കുടുക്കുകൾ അഴിക്കുകയായിരുന്നു . അവളുടെ അധരങ്ങളിൽ ഞാൻ അമർത്തി ചുംബിച്ചപ്പോൾ അവളിൽ  നിന്നും ഒരു ദീർഘനിശ്വാസം ഉയരുന്നു . എന്റെ അധരങ്ങൾ ഒരു സഞ്ചാരിയെ പോലെ അവളുടെ ശരീരത്തിലൂടെ എന്തോ തേടി നടന്നു . ഒടുവിൽ  ഞാൻ അവളുടെ മുകളിലേക്ക് അമരുമ്പോൾ അവൾ എന്നെ ഇറുകെ പുണർന്നു . എന്റെ പുറത്തു അമർന്ന അവളുടെ നഖങ്ങൾ അവളുടെ സ്നേഹമെന്നോടു  പറയുന്നുണ്ടായിരുന്നു . വികാരമൂർച്ചയിൽ എന്റെകാതിലേക്ക് ശീൽക്കാരം അവളുടെ വിളിയൊച്ച നിറഞ്ഞു . "കണ്ണാ....." .
ഗുരുവായൂരിൽ എല്ലാമാസവും പോയി കണ്ടു പരിഭവം പറഞ്ഞിരുന്ന അവളുടെ കണ്ണനായിരുന്നു ഞാൻ അപ്പോൾ . വിയർപ്പിൽ കുളിച്ചു രണ്ടുപേരും അകലാനാകാതെ ഒട്ടിചെർന്നു പിന്നെയും കുറെ നേരം അങ്ങനെ തന്നെ കിടന്നു .
അവളുടെ കയ്യും പിടിച്ചു അവൾ പരിചയപ്പെടുത്തിയ ഇടവഴികളും ,പാടങ്ങളും കുന്നും, തോടും കുളവും കാവും എല്ലാം നടന്നു കാണുമ്പോൾ നമ്മൾ കുഞ്ഞുങ്ങൾ  ആകുകയായിരുന്നു . മഞ്ചാടിക്കുരു കാണിക്കുമ്പോൾ അവളിൽ  അഞ്ചു വയസ്സുകാരിയുടെ സന്തോഷം ഞാൻ കണ്ടു.
ഉച്ചവരെ കറങ്ങി നടന്നു തൊടിയിലാകെ . പിന്നെ അവൾ എന്നെ അറികത്തിരുത്തി ഊട്ടി . പിന്നെയുമൊരിക്കൽക്കൂടി അവളുടെ കിടക്കയിൽ മറ്റൊരു പ്രണയഗാനം . വൈകുന്നേരം വരെ അടുത്തിരുന്നും കിടന്നും നമ്മൾ ഒരുപാട് പറഞ്ഞു . ഒടുവിൽ  വൈകുന്നേരം തിരികെ എന്നെ  യാത്ര അയക്കുമ്പോൾ താരയുടെ മിഴികൾ  നിറഞ്ഞിരുന്നു . തേജസ്സു മങ്ങിയ ആ മിഴികളെ നേരിടാൻ ആകാതെ ഞാൻ ആദ്യം വന്ന വാഹനത്തിൽ തന്നെ കയറി .
ഇപ്പോൾ തിരികെ നഗരത്തിലേക്ക് ഉള്ള യാത്രയ്ക്കായി ഈ റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അവൾ എന്നെ വിളിച്ചു .
"കണ്ണാ ,നീയാണെന്റെ പുരുഷൻ  . ഞാൻ ആദ്യമായറിഞ്ഞവൻ . എന്നെ ആദ്യമായി സ്നേഹിച്ചവൻ . നിന്റെ ചുംബനം പോലൊന്നെനിക്കെന്റെ ഭർത്താവ് തന്നിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ എത്ര സ്നേഹിച്ചിരുന്നെനെ..!" .
അവളുടെ വാക്കുകൾ  നിലയ്ക്കുന്നേയില്ല . ഒടുവിൽ  ഫോണ്‍ കട്ട് ആകുമ്പോഴും  അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു .
എന്റെ മിഴികൾ  നിറയുന്നു . ആ സ്നേഹമോർത്തു എന്റെ ഹൃദയം നോവുന്നു . തിരികെ അവൾ ക്കരികിലേക്ക് ചെല്ലുവാനും , അവളെ പിടിച്ചു ഇറക്കി കൂടെ കൊണ്ട് വരാനും എന്റെ മനസ്സ് പിടയ്ക്കുന്നു . പക്ഷെ അവൾ മരിക്കുംവരെ ആ  മനുഷ്യന്റെ  ഭാര്യ ആയിരിക്കും എന്ന് മനസ്സിൽ കരുതിയാണ് വിവാഹത്തിലേക്ക് വന്നത് അതിനാൽ  അവൾ വരില്ല എന്ന് മുൻപ് തന്നെ പറഞ്ഞിരുന്നത് ഞാൻ പെട്ടെന്നോർത്തു പോയി .
നിസ്സംഗതയോടെ ഈ തണുപ്പിൽ  ഏകാനായിരികുമ്പോൾ ഞാൻ മനസ്സ് കല്ലാക്കാൻ ശ്രമിച്ചു .
ഒറ്റയാന്റെ മനസ്സുമായി തിരികെ പോകുമ്പോൾ പക്ഷെ അവളെന്റെ ഹൃദയത്തിൽ ഇറുകെ പിടിച്ചിരുന്നു . പിരിയാൻ കഴിയാതെ .
----------------------ബി ജി എൻ വർക്കല ---------------------

No comments:

Post a Comment