Friday, June 22, 2012

പൂമ്പാറ്റ

ഞാനൊരു പതംഗമായ്‌ വിണ്ണിലലയുന്നു
നേര്‍ത്ത ചിറകുകള്‍ കാറ്റിലുലയുന്നു .
സാന്ദ്രമാം  നാദമാണെന്റെ ചുറ്റും
തേജ:പുഞ്ചമാണെന്റെ മാനസം ..!

കാര്‍മുകില്‍ വന്നാല്‍ കരയുന്ന
വേനലില്‍  വാടിക്കരിയുന്ന
മൃദുഗാത്രിയാണ് ഞാന്‍ സുന്ദരി ...!
ഭംഗിവാക്കല്ല ഞാന്‍ ചൊല്‍വതെന്‍ സഖി ..

എന്നെയും പൂക്കളെയും നോക്കുകനീ
പറയൂ  ഇതിലാരാണ് ഏറ്റം സുന്ദരി
ഞാനോ വിടര്‍ന്നോരീ പൂക്കളോ ?
പതിര് പറയരുതെന്നോമലേ നീ .

പരാഗരേണുക്കള്‍പടര്‍ന്നോരീ പാദമാ -
മിനുമിനുപ്പാര്‍ന്ന ദലങ്ങളിലമര്‍ത്തവേ
ചെറിയൊരു പരിഭവത്താല്‍ തന്‍
തനുവോന്നു മന്ദം കുലുക്കിടുന്നു .

നുരയുന്ന വിദ്വേഷമെന്‍ മൃദു ചുംബനം
അലിയിച്ചു ഞാന്‍ വശപ്പെടുത്തി
അവള്‍ തന്‍ മധുവൂറ്റിയെടുത്തു കൊണ്ടെ-
രിയുന്ന പകലിനെ നോക്കി പറക്കവേ .

പരിഭവത്താല്‍ വിളറും ചുണ്ടിണ
പിറുപിറെ എന്തോ പുലമ്പിടുന്നു.
മധുരമാം ഏതോ ചിന്തയലവളുടെ
കവിളുകള്‍ മെല്ലെ ചുവന്നിടുന്നു .

ഒരു യുഗം തപം ചെയ്തു കിട്ടിയോരീ
തനുവുടല്‍ നാളെ മൃതികൊത്തിടുമ്പോള്‍
ആര്‍ക്കുമേകഴിയില്ല എന്നെ മറക്കുവാന്‍
വിണ്ണില്‍ ഞാനൊരു സുന്ദരിയല്ലയോ ?
-------------ബി ജി എന്‍ ----09.06.96

No comments:

Post a Comment