ഒരുത്തിയെ നോക്കിത്തുടങ്ങുമ്പോൾ
അവളുടെ മിഴികളിൽ തുടങ്ങണം.
കദനത്തിന്റെ കരിന്തിരിപ്പാടുകൾ
കണ്ണീരിന്റെ ഉപ്പളങ്ങൾ
സ്വപ്നത്തിന്റെ നിലാവും
ഇഴചേർന്നലയുന്നത് കാണാം.
പിന്നെ , അതേ പിന്നെ മാത്രമേ
മാറിണകളിൽ മിഴിയെത്താവൂ.
നോട്ടത്തിന്റെ അവരോഹണത്തിൽ
ഒരു മാത്രയെങ്കിലും
അവൾ തൻ പാദങ്ങൾ നോക്കുക.
നടന്നു തീർത്ത മുൾപ്പാതകൾ
മുറിഞ്ഞുപോയ സ്വപ്നാടനങ്ങൾ
മരിച്ചു പോയ ലയതാളങ്ങൾ
ഉറഞ്ഞു പോയ നിശ്ശബ്ദത
ഒക്കെയും വായിച്ചെടുക്കാം.
പിന്തിരിഞ്ഞു പോകുമ്പോൾ
മനസ്സിലെങ്കിലും അവളെ സ്നേഹിക്കുക.
ഒരു നേർത്ത പുഞ്ചിരി കരുതി വയ്ക്കുക.
... ബി.ജി.എൻ വർക്കല
(കൃപയുടെ കവിത വായിച്ചപ്പോൾ തോന്നിയത് )
No comments:
Post a Comment