Wednesday, February 3, 2016

അവർ സ്നേഹിതരായിരുന്നു


ഒരു പായിലുറങ്ങിയും
ഒരു പാത്രത്തിലുണ്ടും
ഒരു വീട്ടിലെന്നപോൽ
അവർ വളർന്നു വന്നു. 


താന്തോന്നിത്തരങ്ങളിൽ
തല്ലുകൊള്ളലുകളിൽ
പങ്കുവയ്ക്കലുകളിൽ
അവർക്കൊറ്റ മനമായിരുന്നു .
വെട്ടേറ്റ് വീഴുമ്പോഴും
പരസ്പരമവർ രക്ഷ
നല്കി വീണു പോയി.

ഇന്നു മരിച്ചവനു പക്ഷേ
ജാതിയുണ്ടായിരിക്കുന്നു.
വർഗ്ഗീയ നിറമുണ്ടായിരിക്കുന്നു.
വെട്ടുവാൻ കരങ്ങളിൽ
വാളുകൾ കൊടുക്കുവോർ
ഉച്ചത്തിലുരുവിടുന്നതൊന്നുമാത്രം .

അവന്റെ നാമം ഇരയായി
അവന്റെ നാമം ശത്രുവായി .
കൂട്ടുകാരനായി മാത്രം
കൂടെയുള്ളവൻ മറക്കപ്പെടുന്നു.
മാധ്യമ വേശ്യത്തരങ്ങളിൽ
ആസുരത കണ്ടു തിളയ്ക്കുന്നു.

ചോര മണക്കുന്ന രാവുകൾ
കാത്തിരിക്കുന്നു ഇരുളുകൾ
അപ്പോഴും ഉള്ളിൽ നോവുമായ്
കൂട്ടുകാരൻ പിടയുന്നുണ്ട്
ആശുപത്രിക്കിടക്കയിൽ !
................... ബിജു ജി നാഥ്

2 comments:

  1. സ്നേഹിതർ
    സ്നേഹക്കൊലപാതകങ്ങൾ

    ReplyDelete
  2. ബലിമൃഗങ്ങള്‍

    ReplyDelete