Monday, June 9, 2014

സമകാലീനം

ഓർമ്മിക്കുവാനായി
ഒന്നുമില്ലാതെ ഞാൻ
കനവുകളിൽ വീണലിഞ്ഞിടുമ്പോൾ
ജീവിക്കുവാനായി
ജീവിതങ്ങൾ തെരുവിൽ
നാണയത്തുട്ടുകൾ തേടിടുന്നു .

കാമിക്കുവാനായി
പ്രണയമിഥുനങ്ങൾ
മോണിട്ടറുകൾ തേടിടുമ്പോൾ
പശിയകറ്റീടുവാന്‍
ദൈന്യബാല്യങ്ങള്‍
നരഭോജികള്‍ക്കത്താഴമായിടുന്നു .

വെട്ടിപ്പിടിക്കുവാൻ
അധികാരമുറയ്ക്കുവാൻ
കബന്ധങ്ങള്‍ മണ്ണുതിന്നുമ്പോൾ
ആശ്രയമറ്റവർ
ആലംബമില്ലാതെ
അഴുകുന്നു വറുതിതൻ പാടങ്ങളിൽ .

നീതിതൻ ദേവി
കണ്ണുകൾ മറച്ചുകൊണ്ട-
തിഗൂഢസ്മിതമോടെ മരുവുമ്പോൾ
കഴുമരച്ചുവടുകളിൽ
ചോര മണത്തിട്ടു
ചെന്നായകള്‍ കൂവിയാര്‍ത്തിടുന്നു .
------------------ബി ജി എന്‍ 

No comments:

Post a Comment