Wednesday, June 18, 2014

മഴക്കുമിളകള്‍


ഇനിയും ജനിക്കാന്‍ ജനനമില്ലെങ്കിലും
മരിക്കും വരേയ്ക്കും പ്രണയിക്കണം നാം .
ഇരുള്‍കവര്‍ന്നെടുത്തു പറന്നകലുമ്പോഴും
ചുണ്ടില്‍ പ്രണയത്തിന്‍ മധുരമുണ്ടാകണം

കരയുവാനിരുളിനെ സ്നേഹിക്കും പകലി-
ന്റെ പരിഭവം കേട്ട് മരവിച്ച മനസ്സേ
വേദനയറുത്തുയിരിനെ വളര്‍ത്തുമ്പോള്‍
കാണാതെപോകരുതീ മഞ്ഞുതുള്ളിയെ .

ഒരുനോക്കു കാണുവാന്‍ പരിഭവത്താ-
ലൊരു കളിവാക്കു ചൊല്ലുവാന്‍ കഴിയാതെ
മഴയില്‍ കുതിര്‍ന്നൊരു വേഴാമ്പലിന്നു
കരയുവാന്‍  മറന്നു മിഴിതാഴ്ത്തിടുന്നു

പിടയുന്ന മാനസം പിളര്‍ന്നെടുത്തിന്നു
കണിയായ് വച്ചു  പതിയെ മടങ്ങുന്നു .
കതിരുകള്‍ വാടിയ പാടവരമ്പിലൂടടയാള -
മില്ലാതകലുന്ന നിഴല്‍പോലെ ഞാന്‍!
------------------------ബി ജി എന്‍

No comments:

Post a Comment