Saturday, June 29, 2013

തളിരിനോട് പറയാനുള്ളത്


മുളപൊട്ടി വന്നോരീയുഷസ്സിൻ കരങ്ങളിൽ
ഒരു പൊൻതാരകം പോലെ നീയെങ്കിലും .
അണപൊട്ടി ഒഴുകുമീ വേദനയോടെ ഞാൻ
ഹൃദയമേ നിന്നുടെ കാവലാകാം .

കല്ലുകൾ മുള്ളുകൾ ചതിക്കുഴികൾ പിന്നെ
ഹിംസ്രമൃഗങ്ങൾ തൻ ദ്രംഷ്ടങ്ങളും .
നിറം മാറി വരുന്നൊരു സ്രിഗാലഹാസങ്ങളും
നിൻ വഴിത്താരയിൽ കൂടെയുണ്ട് .

ശിഖരങ്ങളിൽ , ഇലത്തണ്ടുകളിൽ
വേരുകളിൽ , വീശിയടിക്കും മാരുതനിൽ
പെയ്തു തോരും മഴച്ചാർത്തുകളിൽ
ഉരുകിയോലിക്കും വേനലിൽ
ഒരു മിഴി നിന്നിലേക്കാഴ്ന്നിറങ്ങുന്നുണ്ട് .

കരുതുക ഓരോ പാദങ്ങളും , വൃഥാ
കളയരുതൊരു ചലനങ്ങളും പാഴിൽ .
ഇരുളുകൾ കടമെടുക്കരുതൊരു രാവുപോലും
മുള്ളുകൾ പാദത്തെ തേടി നടക്കുന്നുണ്ടു നീളെ .

-----------------ബി ജി എൻ വർക്കല -------

1 comment:

  1. ഈ വഴിത്താരയില്‍ എന്തെല്ലാം സൂക്ഷിച്ചാലാണ് ലക്ഷ്യത്തിലൊന്നെത്തുക!!

    ReplyDelete