Tuesday, June 4, 2013

മുഖപത്ര മുത്തശ്ശന്മാര്‍


ഇരുള് വീഴുമ്പോള്‍ മാളത്തില്‍
തലപൊക്കി നില്‍ക്കും ചില വൈകൃതങ്ങള്‍
വെളിച്ചം നിറയുമ്പോള്‍
താടി തടവി സൂക്തങ്ങള്‍ ഉരുവിട്ടും
കാണികളെ കയ്യിലെടുക്കാന്‍
ഭീഷ്മ പിതാമഹന്മാര്‍
എത്രയോ കാണാം ഈ പുസ്തകത്തില്‍ .

ഉരുകുന്ന മണലിന്റെ ചൂട് പൊഴിയ്ക്കുവാന്‍
അഴലിന്റെ ഗീതങ്ങള്‍ കൊരുക്കുന്നവരില്‍
"കുളവും" "തറയും" കഴിഞ്ഞാല്‍ പിന്നെ
"കൂതറ "എന്നതാണ് വാക്യമെന്നോര്‍ക്കുക .

മെസ്സെഞ്ചര്‍ കാമില്‍
ദേഹിയെ ഉള്ളു നൂലില്ലെന്നാകില്‍
ഒഴുകുന്ന വിയര്‍പ്പിന്‍ കണങ്ങള്‍
വെറുതെ പറയുന്നു മോക്ഷം മോക്ഷം .

നിനക്കും എനിക്കും ഇടയിലെന്തെന്നു
നമുക്ക് തിരയാതിരിക്കാം
നിനക്ക് വേണ്ടി ഞാനൊരു
കൂപമണ്ടുകത്തിന്‍ തോലെടുത്തണിയാം വൃഥാ .

എനിക്ക് വലുത് നീയല്ലോ പ്രിയേ
എനിക്ക് വലുത് നിന്‍
മഴയോഴുകും സ്നിഗ്ദ്ധതയല്ലോ .
മറയായീ താടി ഞാന്‍ വെളുപ്പിക്കാം .
നമുക്ക് മുന്തിരിത്തോപ്പുകളില്‍
ക്രിഷ്ണലീലയാടാമിനി നാള്‍തോറും .
പൈക്കളെ മെയ്ക്കും കിടാങ്ങള്‍
നമ്മളെ മറച്ചു നിന്നീടും മേലില്‍ മേലില്‍ .
---------------------ബി ജി എന്‍ -------

1 comment: