Sunday, June 16, 2013

പിറക്കാതെ പോയ പെങ്ങള്‍ക്ക് വേണ്ടി

ജീവ ചക്രത്തിന്‍ ഗതിയൊരുനാളീ -
കലാലയം തന്‍ വാതിലിലുടക്കി നിന്നു .
കണ്ടു ഞാനാ അങ്കണത്തില്‍
സ്നേഹമൂറും കുറെ സ്നേഹിതരെ .

ആത്മാവിന്‍ സൌരഭ്യം സ്നേഹമെ -
ന്നുത്ഘോഷിക്കും വൃന്ദവാദ്യം .
ചുറ്റുമായ്‌ കണ്ടതോ സത്യമായ് മാറും
സത്വര ജീവിതം മായാമോഹിതം .

കണ്ടു ഞാനവയ്ക്കിടയില്‍ ചില നിശബ്ധ
പുഷ്പങ്ങളുടെ നിരര്‍ത്ഥകവര്‍ണ്ണം .
എന്റെയുള്ളിലായ് ഉയിര്‍ കൊണ്ടുള്ളോരാ
രൂപങ്ങള്‍ ദര്‍ശിച്ചു ഞാന്‍
സ്നേഹമാം സാഗരം നിറഞ്ഞു നിന്ന്
വെണ്ണിലാ പാല്‍ക്കുടം ചിതറും പോല്‍ .

ഉള്ളിലൊരു സൂചി കൊള്ളുംപോലെ
ഞാനെന്നുമേ കണ്ടു നിന്നെ .
ഒരുവേള പോലും മനസ്സുഴറിയി -
ല്ലൊരു വേള പോലും മാറിയില്ല .
അന്വേഷണങ്ങളില്‍ നൊമ്പരം
അനേക ജന്മത്തിനാവര്‍ത്തനം .
അപ്പോഴുമറിയാതെ ഞാനേറെ
ഏറെയായി സ്നേഹിച്ചു പോയി .

ഇപ്പോഴുമെപ്പോഴുമെന്‍ മനസ്സില്‍
ശുഭ്രവസ്ത്രത്തില്‍ നീ ഒരു പെങ്ങളായ്
ആത്മാവായ്‌ , സംഗീതമായ്
ശ്രുതി പെയ്തു കൊണ്ട്
നിറഞ്ഞു തുളുമ്പുന്നു കൂട്ടുകാരി .

അറിയുന്നതോക്കെയും ദുഃഖ
മാം സങ്കീര്‍ത്തനം .
അറിയാത്തതെന്തോ വേദനാ നിര്‍ഭരം .
നിഷ്കളങ്കമാം പുഞ്ചിരിയില്‍
നിശ്ചലം നീയുരുകുന്നുവോ ?

ആത്മാര്‍ത്ഥമോടെ നീ ചിരിക്കൂ
പേടി വേണ്ടതിന്നു കൂട്ടുകാരി .
ആരെയോ നാം ഭയക്കുന്നു
അവരാരോ നമ്മളല്ലയോ ?

കാത്തിരിപ്പൂ നല്ലൊരു ഭാവിയിതാ
മുന്നിലായ് വരുന്നുണ്ട് സത്യം .
വരവേല്‍ക്കുകാ മംഗള മുഹൂര്‍ത്ത -
മൊപ്പം ക്ഷണിക്കുകെന്നെയും നീ .
-----------------ബി ജി എന്‍ വര്‍ക്കല --29.05.94

1 comment:

  1. ഒപ്പം ക്ഷണിക്കുകെന്നെയും

    ReplyDelete