Friday, March 15, 2013

നമ്മള്‍

താനേ മറക്കുവാന്‍ ശീലിച്ചവര്‍ നമ്മള്‍  !
തനിയെ നടക്കാന്‍ പഠിച്ചവര്‍ .
നമ്മുടെ  പാതയില്‍ തടയുന്നതോക്കെയും
തല്ലിക്കെടുത്തുവാന്‍ ശീലിച്ചവര്‍ .
 കൂട്ടത്തിലോരുവന്റെ ചോരയിലൂടെ തന്‍
മാര്‍ഗ്ഗം തെളിക്കുവാന്‍ ബിരുധമെടുത്തവര്‍ .

'ഇന്ത്യയെന്നുടെ മാതൃരാജ്യം ,
ഓരോ ഭാരതീയനും എന്‍ സോദരര്‍ '
ഇടിമുഴക്കം പോലെ കാതില്‍ വീഴുമീ
വാക്യമോര്‍ക്കിലും തിരക്ക് കൂട്ടുന്നോരാ -
സോദരി തന്‍ പുടവ വലിച്ചഴിച്ചീടുവാന്‍ നമ്മള്‍ !

ഒരു തരിയിരുളിന്റെ മറവിലെങ്ങാനു
മൊരു പെണ്കിടാവിന്റെ നിഴല്
 കണ്ടാലുടന്‍ കുതിക്കുന്നു നമ്മള്‍ .
ഒരു തരി പൊന്നിന്‍ തിളക്കത്തില്‍ മറക്കുന്നു
കൊന്നു തള്ളിയ കുഞ്ഞിന്‍ ദൈന്യത .

കുത്തിയോലിക്കും പൌരുഷം തടകെട്ടാന്‍ 
കുത്തി മുറിക്കുന്നു  വിടരാത്ത കുസുമങ്ങളെ,.
ഒരു നിമിഷത്തിന്റെ സുഖം വിളമ്പി നമ്മള്‍
ഒരു ചാണ്‍ വയറിന്റെ വിശപ്പടക്കുന്നു .

ആഡംബരത്തിന്റെ മോടിയില്‍ ഭ്രമിച്ചു കൊണ്ടാ-
യിരം വട്ടം കടം വാങ്ങി ഘോഷിച്ചോടുവില്‍ .
തിരിയെ നല്‍കേണ്ട കാലം വരുമ്പോള്‍
പരലോകം പൂകുന്നു ഒന്നിച്ചൊരു കയറില്‍ .

അന്യന്റെ ചേഷ്ടയെ അനുകരിച്ചീടുവാന്‍ ,
മറ്റുള്ളവര്‍ക്കൊപ്പം തോളൊത്തു നില്‍ക്കുവാന്‍ ,
എല്ലാ സുഖങ്ങളും ഒന്നിച്ചു മോന്തുവാന്‍
ആന്റിമാര്‍ക്കൊപ്പം ഊര്  ചുറ്റുന്നോരാ കുഞ്ഞിനെ
തെല്ലിട നമ്മള്‍ മറന്നു കളയുന്നു.

മംഗല്യ രാത്രിയില്‍ ശയ്യാഗ്രിഹത്തെ
പ്രസൂതാലയങ്ങളാക്കുന്നു .
താതന്‍ തന്നോരാ ജന്മത്തെ നോക്കുവാന്‍
മാതാവിനെ തന്നെ കൂട്ട് പിടിക്കുന്നു നമ്മള്‍ .

തെരുവിലായ്‌ നമ്മള്‍ വലിച്ചിഴക്കുന്നു
നാണവും മാനവും കേട്ട ജനത്തെ , ഒടുവില്‍
നമ്മുടെ മാനത്തിനു ഭരണവര്‍ഗ്ഗം തന്നൊരു
തുച്ഛമാം നാണയത്തുട്ടിലെല്ലാം മറക്കുന്നു .

നമ്മളെന്തെന്നു നമ്മള്‍ തിരക്കുന്നോരീ കാലത്തെ
കലി കാലത്തെ നാമെന്തു ചെയ്യും ?
നമ്മളെന്തെന്നു നമ്മള്‍ തിരക്കുന്നോരീ കാലത്തെ
കലി കാലത്തെ നാമെന്തു ചെയ്യും ?
-----------ബി ജി എന്‍ വര്‍ക്കല ...06.02.2005

1 comment:

  1. 2005-ലെ അവസ്ഥയില്‍ നിന്ന് 2013 എത്തിയപ്പോള്‍ എല്ലാം അധികമായി അല്ലെ?

    ReplyDelete