Saturday, September 2, 2017

ഉണക്കമരങ്ങൾ .


ഉണങ്ങി വരണ്ട നിലമുഴാൻ
കാതങ്ങൾ താണ്ടിയൊരുവൻ...!
തൂമ്പായെടുത്തു കിളയ്ക്കും മുന്നേ
കിതച്ചു വീണവനെക്കണ്ടു
ഒന്നു നെടുനീർപ്പിട്ട ഭൂമി
തന്റെ വിധിയോർത്തു കൺ തുടച്ചു.
അനന്തരം ഭൂമിയിങ്ങനെ പറഞ്ഞു.
ഈ ഗ്രീഷ്മം ഒരു ശാപമാണ്.
ഊഷരഭൂമികൾ കാട്ടി
ഇനിയെന്നെ മോഹിപ്പിക്കരുത്.
ഈ വാതിലുകൾ കൊട്ടിയടക്കുന്നു ഞാൻ.
കരുത്തിന്റെ അശ്വവേഗവുമായി
ഒരു കൃഷീവലനെ കാത്ത്
ഞാൻ നിദ്രയിലേക്കമരുന്നു.
തിരികെ നടക്കുമ്പോൾ
അയാൾ തന്റെ കൈവെള്ള നോക്കി.
ശര്യാണ് റോസാദളം പോലത്
ഒരു ഞെട്ടലോടയാളുടെ കൈ
അടിവയറിലേക്ക് താണു പരതി.
പിറകിലെ വാതിലിനപ്പുറം
ഒരsക്കിയ നിശ്വാസം പൊഴിഞ്ഞുവോ?
...... ബി.ജി.എൻ വർക്കല

No comments:

Post a Comment