Sunday, July 5, 2020

വരവറിയാതെ


സന്ധ്യയുടെ വരവായിരുന്നു...
വെളിച്ചം മങ്ങിത്തുടങ്ങി.
ഇരുളിന് തോല്‍പ്പിക്കാന്‍ കഴിയാതിരുന്നയെന്നെ
പൊടുന്നനെയൊരു ശരറാന്തല്‍ !

വണ്ണാത്തിപ്പുള്ളുകള്‍ വിരുന്നുവരാത്തതിനു
പരാതി പറയാന്‍ വന്നതായിരുന്നു.
ഇലകള്‍ കിന്നാരം പറയുന്നതിന്  
വെറുതെ ചെവികൊടുത്തിരിക്കുകയായിരുന്നത്രേ.
തോളോട് ചേര്‍ന്നിരിക്കാമെന്നും
വിരലുകള്‍ വെറുതെ തലോടാമെന്നും
മുടിയിഴകള്‍ മുഖത്തേക്കിട്ട്
കുറുമ്പ് കാട്ടാമെന്നും കരുതിയിരുന്നത്രേ.

വേലിയിലിരുന്ന പാമ്പിനെ തോളിലിട്ടപോലായെന്നു
മാറിലെ മറുകില്‍ വിരല്‍ കൊണ്ട് വരയുമ്പോള്‍.....
നഖമുനയൊന്നു പോറിയോ മുതുകിൽ
ഇളം കാറ്റ് തഴുകിക്കടന്നുപോയോ.!
പുതുമഴ നനയാന്‍ പുറത്തിറങ്ങും
മണിനാഗശീല്‍ക്കാരം മുഴങ്ങുന്നുവോ?

ഒരു ചെറിയ കാറ്റില്‍ പോലും അണയാന്‍
കാത്തിരിക്കുമ്പോലെ വെളിച്ചവും.
ഇരുളേ , നീയെന്തിനു പിന്നെയും ....
..... ബി.ജി.എൻ വർക്കല

No comments:

Post a Comment