കവിതേ ,
അരുണന്‍ പോയ് മറഞ്ഞിരിക്കുന്നു .
കടല്‍ ശാന്തമായി കഴിഞ്ഞു
നിലാവ് വരുന്നു മെല്ലെ മെല്ലെ
ഈ മനോഹരമായരാവില്‍ ...
നമുക്കിനി പ്രണയം പങ്കുവയ്ക്കാം .
വൃത്തവും , അലങ്കാരങ്ങളും
താളമേളങ്ങളും അഴിച്ചു വച്ച്
നീ വരികെന്റെ ചാരത്ത്.
നിന്റെ മിഴികളില്‍ നിന്നും
ഞാന്‍ നക്ഷത്രത്തെ എഴുതി എടുക്കാം .
നിന്റെ അധരങ്ങളില്‍ നിന്നും
ചെറിപ്പഴങ്ങളെ നുള്ളിയെടുക്കാം .
നിന്റെ മുലഞെട്ടുകളില്‍ നിന്നും
മഞ്ഞിന്റെ ധവളിമ ചുരത്തിക്കാം.
നിന്റെ നാഭിച്ചുഴിയില്‍ നിറയെ
കാട്ടുതേനിന്‍ മധുരം നിറയ്ക്കാം.
നിന്റെ അരക്കെട്ടിന്‍ നിഗൂഡതയില്‍
ഊര്‍വ്വരതയുടെ സംഗീതം തിരയാം.
നിന്റെ പാദങ്ങളില്‍ നിന്നും
വറുതിയുടെ ഉണക്കനിലങ്ങള്‍ വേര്‍തിരിക്കാം.
രാവ് മായും മുന്നേ നമുക്ക് പിരിയണം.
ഇനിയത്തെ രാവുകള്‍ നമുക്കന്യമാണ്
നമ്മളിലേക്ക് ഇനിയൊരിക്കലും
തിരികെ വരാതെ പോകും നമ്മള്‍ !
അരുണന്‍ പോയ് മറഞ്ഞിരിക്കുന്നു .
കടല്‍ ശാന്തമായി കഴിഞ്ഞു
നിലാവ് വരുന്നു മെല്ലെ മെല്ലെ
ഈ മനോഹരമായരാവില്‍ ...
നമുക്കിനി പ്രണയം പങ്കുവയ്ക്കാം .
വൃത്തവും , അലങ്കാരങ്ങളും
താളമേളങ്ങളും അഴിച്ചു വച്ച്
നീ വരികെന്റെ ചാരത്ത്.
നിന്റെ മിഴികളില്‍ നിന്നും
ഞാന്‍ നക്ഷത്രത്തെ എഴുതി എടുക്കാം .
നിന്റെ അധരങ്ങളില്‍ നിന്നും
ചെറിപ്പഴങ്ങളെ നുള്ളിയെടുക്കാം .
നിന്റെ മുലഞെട്ടുകളില്‍ നിന്നും
മഞ്ഞിന്റെ ധവളിമ ചുരത്തിക്കാം.
നിന്റെ നാഭിച്ചുഴിയില്‍ നിറയെ
കാട്ടുതേനിന്‍ മധുരം നിറയ്ക്കാം.
നിന്റെ അരക്കെട്ടിന്‍ നിഗൂഡതയില്‍
ഊര്‍വ്വരതയുടെ സംഗീതം തിരയാം.
നിന്റെ പാദങ്ങളില്‍ നിന്നും
വറുതിയുടെ ഉണക്കനിലങ്ങള്‍ വേര്‍തിരിക്കാം.
രാവ് മായും മുന്നേ നമുക്ക് പിരിയണം.
ഇനിയത്തെ രാവുകള്‍ നമുക്കന്യമാണ്
നമ്മളിലേക്ക് ഇനിയൊരിക്കലും
തിരികെ വരാതെ പോകും നമ്മള്‍ !
..... ബി.ജി.എൻ വർക്കല
No comments:
Post a Comment