Saturday, April 22, 2017

ഉയിർത്തെഴുന്നേല്പ്


ജീവിച്ചിരിക്കുമ്പോഴാണ് മരിക്കേണ്ടത്
മരിച്ചിട്ടെന്തിനു മരിക്കുന്നു.
തിരുശേഷിപ്പുകൾ
നേർത്ത കണ്ണീരും
യാത്രയ്ക്ക് വേണ്ടത്
ഉപ്പുഭാണ്ഡങ്ങളാകുന്നു.
നിങ്ങൾക്ക് കാണാനായ് മാത്രം
കണ്ണുകൾ തുറന്നിരിക്കണം .
തണ്ണീരോർമ്മയ്ക്ക് വായും.
നഗ്നതയെ നമുക്കിനി കുരിശിൽ തറയ്ക്കാം..
മൂന്നാം നാൾ ഉയിർപ്പുണ്ടാവും
അപ്പവും വീഞ്ഞും
തിരികെക്കൊടുത്തു മടങ്ങണം.
വെട്ടിപ്പിടിക്കാനും
കയ്യടക്കി വയ്ക്കാനും
ജീവവായു അന്യമാകട്ടെ.
മൃത്യുവിന്റെ വ്യാകരണം പഠിക്കണം .
ജീവിതം കൊണ്ടൊരു കവിതയുണ്ടാവും.
      .ബിജു ജി നാഥ് വർക്കല

No comments:

Post a Comment