Wednesday, July 1, 2015

കല്യാണസൗഗന്ധികം


കാത്തിരിപ്പിന്റെ ഉഷ്ണകാലത്തിലെപ്പോഴോ
ചന്ദനശീതള മാരുതനായി
നീയെന്നിലേക്കൊഴുകി വന്നു .
പൊടുന്നനെ മണൽക്കാടുകൾ
മഴക്കാടുകളായി മാറി .
ചുറ്റിലും വാദികൾ* നിറഞ്ഞു .
കാടുപൂത്ത കാലമായിരുന്നു പിന്നെ.
കുത്തൊഴുക്കിൽ പെട്ടുലഞ്ഞെത്രയോ
വന്മരങ്ങൾ നിലതെറ്റി വീണു .
നിന്റെ സ്വേദഗ്രന്ഥികളിൽ നിന്നും
ഇളനീരിന്റെ ഗന്ധമിയലുന്നതും
നീ പൂത്തുലയുന്നതും സ്വപ്നം കണ്ടു ഞാൻ .
ഇന്നീ നിശാഗന്ധികൾ പൂവിടുന്ന
നിറഞ്ഞ സന്ധ്യയിൽ ഞാൻ തിരിച്ചറിയുന്നു
ഞാനൊരു പകൽസ്വപ്നത്തിന്റെ
പിടിയിലമർന്നലയുകയാണെന്നു.
ഞാൻ ജീവിക്കാൻ മറന്നുപോയെന്നു .
ഇപ്പോളെനിക്ക് മനസ്സിലാവുന്നു
ജീവിക്കുന്നതെത്ര വേദനാജനകമെന്ന്.
----------------------------------------ബിജു ജി നാഥ്
*മരുഭൂമിയിലെ ജലപാതകൾ

3 comments:

  1. മരിക്കാൻ എളുപ്പമാണു ജീവിക്കാനാണു പാട്‌

    ReplyDelete
  2. വാദികള്‍ മനസ്സിലും വേണം

    ReplyDelete