Monday, April 20, 2020

രൂപാന്തരം

രൂപാന്തരം
.................
അവഗണനകളുടെയും
വെറുപ്പിൻ്റെയും 
നിരന്തര വഴുക്കലുകളിൽ വീണ്
കുംഭകർണ്ണസേവയിലായിരുന്നു ഞാൻ.
അഹല്യയുടെ ജന്മം അറിഞ്ഞവൻ.
ജനിമൃതിയുടെ പാതാളക്കരണ്ടിയിൽ
അവസാനം കാത്ത് ഞാന്നു കിടന്നവൻ.
പ്രതീക്ഷയുടെ തുരുത്തുമായി
നേരിയ പ്രകാശവുമായി
ഒരു നാൾ അവൾ കടന്നു വന്നു.
അഹല്യാമോക്ഷം എന്തെന്നറിയിച്ചു തന്നു.
അവൾ ദേവനായി വിരാജിച്ചു.
എല്ലാം നൈമിഷികമായിരുന്നു.
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം പോലെ.
ഇരുളിലെ വെറും സ്വപ്നം.
പുലരിയാകുമ്പോൾ 
വീണ്ടും പാപ ശിലയായി മാറിയോൻ.
പ്രൊമിത്യൂസിൻ വേദനയെന്തെന്നറിയോൻ
അവനെൻ്റെ മുഖമെങ്ങനെ ചേർന്നു.?
അതോ, അവൻ ഞാൻ തന്നെയോ .
.... ബി.ജി.എൻ. വർക്കല

No comments:

Post a Comment