Saturday, July 20, 2013

പരാദങ്ങൾ


ജീവിതം മറ്റൊന്നിനുമല്ലാതെ
ജീവിക്കുവാൻ വിധിക്കപ്പെടുമ്പോൾ
സ്വയം കത്തിയെരിയാൻ
കൈ വിറയ്ക്കുന്നോർക്കുള്ളതാണ്
പരാദ ജന്മം .

നോവിന്റെ നോവറിയാതെ
നേരിന്റെ നേരറിയാതെ
വിതയ്ക്കാതെ കൊയ്യാനും
കളപ്പുരയിൽ കൂട്ടിവയ്ക്കാനും
മിനക്കെടാത്ത
പരാന്നഭോജികൾ .

പകലോനിൽ
പരന്റെ വിയർപ്പിൽ വിശ്രമിച്ചും
ഇരുളിൽ
നല്ലപാതിയുടെ
വിയർപ്പിൽ
ഉണ്ടു രമിച്ചുറങ്ങുന്നോൻ

കണ്മുന്നിൽ പിടയുന്ന
കുരുന്നുകണ്ണുകളിൽ
മഴവില്ലിന്റെ ശോഭ തിരഞ്ഞും
ഉടുതുണിയുടെ
ഒളിമറകളിൽ കണ്ണുകളുടക്കി
ഉടുവസ്ത്രം നനയ്ക്കുന്നവൻ .

കനലുകളിൽ ജീവിച്ചു
ഊഷരമായ മനസ്സുകളെ
കനിവ് നല്കാതെ
ദാഹജലം നല്കാതെ
കണ്ണീരുപ്പു ചിതറിക്കാൻ
കരളു പാകമായവാൻ

വെട്ടിമുറിച്ചാലും
വിട്ടുപോകാത്ത അര്‍ബുദം
മുറിച്ചിട്ടാലും മുറി കൂടുന്ന
അശ്വത്ഥാത്മാക്കൾ  .
------- ബി ജി എൻ വർക്കല ----

4 comments: