Friday, April 9, 2021

ഭാഷ, കവിത, സംസ്കാരം

ഭാഷ, കവിത, സംസ്കാരം 
..................................................
ഇനിയെൻ്റെ വരികളിൽ മൈരെന്നു കണ്ടാൽ
പറയരുതാരുമീ മൈരനെന്താ .
മുടിയെന്ന് നമ്മൾ പറഞ്ഞു പഴകിയ
തമിഴിലെ വാക്കാണതെന്നറിക.
പറിയെന്ന് ഞാനെഴുതീട്ടില്ലൊരിക്കലും
പൂറെന്ന് പറയാൻ ശ്രമിച്ചുമില്ല.
മുലയെന്നും യോനീന്നുമെഴുതിയ കാലത്ത്
പഴി കുറെ കേട്ടതാണീയിടത്തിൽ.
ആധുനികം എന്ന് വാഴ്ത്തിയ മാളോർ,
പച്ചയ്ക്ക് പറയുന്ന കവിതയെന്നാർത്തവർ,
കേട്ടാൽ അറയ്ക്കുന്ന തെറിയെന്ന് ചൊല്ലിയോർ
വായിച്ചു ചൊല്ലിയ പുതുകാല കവിതകൾ.
നിറയെ കണ്ടു ഞാനാ വരികളെങ്കിലും 
കേട്ടില്ല തെറിയെന്നതിനെയൊരിക്കലും.
നോക്കി ഞാനാ മുഖങ്ങൾ !  ഇവരല്ലോ
എന്നെ കുരിശിൽ തറച്ചതന്നാ വരികൾ കാൺകെ.
കണ്ടു ഞാനത്ഭുതം കൂറി നിന്നൂ പിന്നെ,
ഒന്നും പറയാതെ മൗനിയായി. 
കേട്ടു ഞാൻ ദേവീ മഹാത്മ്യങ്ങൾ ചൊല്ലുന്ന
വാക്കിൽ നിറയെ തുളുമ്പുന്നംഗ വർണ്ണന.
സംസ്കൃതമെന്നോർത്തു പുളകിതനായന്ന്
സംസ്കാരശൂന്യനാകാൻ വയ്യന്നു കരുതി.
ഉത്തമ ഗീതങ്ങൾ കണ്ടു പുളകിതൻ
ഉന്മത്തനായി രതിവർണ്ണന കണ്ടു ഞാൻ
ഭാഷ പലതായാൽ ഉണ്ട് ഗുണമതിൽ
തെറ്റെന്ന വാക്കതിൽ ഉണ്ടാവതില്ലല്ലോ.
പച്ചമലയാളം പറയാൻ മറന്ന ഞാൻ
പച്ചക്ക് പറയുന്ന ഇടവും മറന്നവൻ
ഉച്ചക്ക് നിറുകയിൽ നെല്ലിക്ക തളവുമായി
ഒറ്റക്ക് നിന്നിതാ ചൊല്ലുന്നു പരിഭവം.
ഭാഷയ്ക്ക് മാത്രമാണീ പല ചേലുകൾ
ഭാഷ്യം ചമയ്ക്കുന്നോർ ആരെന്നതും കാര്യം.
ചുമ്മാ പറഞ്ഞാലും സാരമില്ലായതിൽ
കവിതയെന്നുള്ളോരു തലക്കെട്ട് മതിയാകും.
കവിതയ്ക്കു മാത്രമായൊരു ഭാഷയില്ലല്ലോ
കഥകൾക്ക് മാത്രമായൊരു ഭാഷയില്ലല്ലോ
കേൾക്കുന്നവൻ തൻ്റെ ചിന്താവലിപ്പത്തിൽ
കോറിയിട്ടുള്ളാെരറിവാണ് സംസ്കാരം .
...@ബിജു.ജി.നാഥ്

No comments:

Post a Comment