Thursday, August 13, 2015

ജന്മശാപങ്ങൾ


പട്ടു വിതാനിച്ച തല്പത്തിൽ പെട്ടൊരു
കുണ്ടളപ്പുഴുവാമെൻ ജന്മമേ !
നിന്നെയോർത്തു കേഴുവാൻ പോലും
ഇല്ല പാരിലൊരു ഹൃദന്തവും.

വാരിയെടുത്തുമാറോടു ചേർക്കുവാൻ
ഉള്ളുതുറന്നൊരു കരവും,
കല്മഷമില്ലാതെ ചുംബിയ്ക്കുവാൻ
ഇല്ലധരങ്ങളും നിനക്കായ് .

കൊത്തിപ്പിരുത്തൊന്നു പൊട്ടിച്ചിരിക്കുവാൻ
ഉണ്ട് ബാല്യങ്ങൾ ചുറ്റിലും .
കണ്ണുതെറ്റിയാൽ ഉള്ളിലാക്കാൻ
പുള്ളും പരുന്തും മേലെയും .

ഇല്ല പരിദേവനങ്ങൾ തെല്ലുമിന്നു നിന്നഭി-
ശപ്തതലങ്ങൾക്കു കൂട്ടിനായ്.
കണ്ണടച്ചു പിറകോട്ടിഴയുമ്പോൾ ഇല്ല
കണ്ണീർ ഒട്ടു പൊഴിയുവാൻ .
-----------------------ബിജു ജി നാഥ് 

5 comments:

  1. നൊമ്പരമായി വരികള്‍
    ആശംസകള്‍

    ReplyDelete
  2. എന്നാലും മുന്നോ‍ട്ട്

    ReplyDelete
  3. ആരുമില്ലാത്തവർക്ക് പടച്ചോൻ കാവലുണ്ട്.

    നല്ല എഴുത്ത്. ഹൃദയസ്പർശിയായത്.

    ശുഭാശംസകൾ.....


    ReplyDelete
  4. ആരുമില്ലാത്തവർക്ക് പടച്ചോൻ കാവലുണ്ട്.

    നല്ല എഴുത്ത്. ഹൃദയസ്പർശിയായത്.

    ശുഭാശംസകൾ.....


    ReplyDelete
  5. ശാപമോക്ഷം കിട്ടട്ടെ ...!

    ReplyDelete