*ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.*
നോക്കൂ മിഴിയിണപ്പൂക്കളെ നിങ്ങളീ-
ഇടവപ്പാതി തൻ നീർമണിച്ചോർച്ചയെ.
കേൾക്കൂ കാതുകൾ മെല്ലെ വിടർത്തിയീ
മണ്ണിൽ പതിക്കും ജലതാള മേളങ്ങൾ .
കാലം പലതു കടന്നു പോയെങ്കിലും
അണയാതെ ഉള്ളിൽ ജ്വലിക്കുമീ പ്രണയം.
അരുമയായിന്നൊരാൾ വിരൽ തൊട്ടുണർത്തുന്നു,
അറിയാതെ ഞാനും മിഴിയുയർത്തീടുന്നു.
വിടരും പൂക്കൾ തൻ സൗരഭമാലെ
ഭ്രമരങ്ങൾ ചുറ്റും പറന്നുയർന്നീടുമ്പോൾ,
വിരുന്നൂട്ടുവാനതിൽ ഒന്നിനെ മാത്രം
തിരഞ്ഞെടുക്കുന്നൊരു പൂവിനെപ്പോലെ.
പ്രണയാർദ്രമായ നിൻ മിഴികളെൻ നേർക്കായ്
അതിദ്രുതം ചിമ്മിത്തുറക്കുന്ന നേരം
ആരോ ഉപേക്ഷിച്ച മഞ്ചാടി മണികളെ
നിൻ വിരൽത്തുമ്പു തലോടുന്നുവല്ലോ.
വിടർന്ന നിൻ മാറിട മുകുളങ്ങൾ ത്രസിച്ചിട്ടെൻ
അധര പാനം കൊതിച്ചുണർന്നങ്ങു നിൽക്കേ
വരികെൻ്റെ ചാരത്തണയുക നീ പ്രിയേ
ഈ മേഘപായയിൽ പറന്നുയരാമിനി.
പ്രണയം മനോഹര നിറമാർന്ന ചിന്ത.
പ്രണയം അതിമധുരമാകുന്ന പാനീയം.
പ്രണയം അതിസാന്ദ്രമാകുന്ന സംഗീതം.
പ്രണയമില്ലാലോകം വിരസം വികൃതം.
*@ ബി.ജി.എൻ വർക്കല*
No comments:
Post a Comment